കൊവിഡ്കാല ഹജ്ജ് ഗദ്ഗദങ്ങള്‍


   ടി എച്ച് ദാരിമി    | 

ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും ഹജ്ജ് തീര്‍ഥാടകരെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടിലും മദീനായിലെ പ്രിന്‍സ് മുഹമ്മദ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടിലും മിനിറ്റുകളുടെ വ്യത്യാസത്തില്‍ പറന്നുവന്നിറങ്ങുന്ന സമയമാമിയിരുന്നു ഇപ്പോള്‍. മനുഷ്യമുത്തശ്ശിയുടെ നാടായ ജിദ്ദയിലെ ഇസ്‌ലാമിക് പോര്‍ട്ടില്‍ തീര്‍ഥാടക കപ്പലുകള്‍ നങ്കൂരമിടുന്ന സമയം. പുറത്തുനിന്നും അകത്തുനിന്നുമായി മുപ്പതു ലക്ഷം തീര്‍ഥാടകര്‍ എത്തിച്ചേര്‍ന്ന് മക്കയും മശാഇറുകളും ആത്മീയതയുടെ പാരമ്യതയിലേക്ക് തല്‍ബിയത്ത് മുഴക്കി ഉയരുന്ന തീര്‍ഥാടന കാലം...

പക്ഷെ, പിടികൊടുക്കാതെ ലോകമാസകലം ചുടലനൃത്തമാടുന്ന കോവിഡ് മഹാമാരിയുടെ ഭീതിയുടെ മുമ്പില്‍ ഇപ്പോള്‍ വിശുദ്ധ ഭൂമിയുടെ കവാടങ്ങള്‍ ശോക മൂകതയിലാണ്. തൂവെള്ളയുടുത്ത ഹാജിമാരുടെ സംഘങ്ങളെ കാണാനില്ല. ലോകത്തെ ഏററവും വലിയ ജനസാന്ദ്രതയുള്ള മക്കാ നഗരത്തില്‍ ഒരു തിരക്കും അലയടിക്കുന്നില്ല. ആര്‍ക്കും ഹജ്ജിനു വരാന്‍ കഴിയാത്ത അവസ്ഥ. വിസയും ടിക്കററും അവസരവും കിട്ടിയര്‍ പിന്‍വലിയുന്ന കാഴ്ച. കുറേ കാത്തിരുന്നുവെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകുന്നില്ലെന്ന് വ്യക്തമായതോടെ സൗദി ഭരണകൂടം താല്‍കാലികമായ ബദര്‍ സംവിധാനത്തിലേക്ക് ഇറങ്ങുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. 

വിശുദ്ധ ഭൂമിയുടെ കാവല്‍ക്കാര്‍ എന്ന നിലക്ക് കര്‍മ്മങ്ങളുടെ കടമ നിര്‍വ്വഹിക്കുവാന്‍ രാജ്യത്തിനകത്തുള്ള പതിനായിരം പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട്‌ ഈ വര്‍ഷത്തെ തീര്‍ഥാടന കാലം കടക്കുവാന്‍ ഒരുങ്ങിയിരിക്കുകയാണ് സല്‍മാന്‍ രാജാവും ഗവണ്‍മെന്റും. ലോക മുസ്‌ലിം സമൂഹത്തോടുള്ള ദൈവനിബദ്ധമായ ഉത്തരവാദിത്വം നിര്‍വ്വഹിക്കുവാന്‍ അതല്ലാതെ മാര്‍ഗമില്ല. അതോടെ ജുമുഅകളൂം ജമാഅത്തുകളും മുതല്‍ ഏതാണ്ടെല്ലാ ആണ്ടറുതികളും ചടങ്ങുകളും ആചാരാങ്ങളുമെല്ലാം ചുരുക്കിക്കെട്ടുമ്പോഴുള്ള വിശ്വാസികളുടെ ഗദ്ഗദങ്ങളില്‍ ഈ വര്‍ഷത്തെ ഹജ്ജും എത്തുകയാണ്. ഉടമയായ അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ക്കു മുമ്പില്‍ നാം വെറും അടിമകള്‍ മാത്രമാണ് എന്നു തിരിച്ചറിഞ്ഞ് ഈ വേദനയും വിഴുങ്ങുവാന്‍ ഒരുങ്ങുമ്പോഴും വിശ്വാസികള്‍ ആശ്വാസം കെണ്ടത്തുന്നത് ലോകത്തിന്റെ വേദനയെ ഏറ്റെടുത്ത് ആ പതിനായിരം പേര്‍ തങ്ങള്‍ക്കെല്ലാം വേണ്ടി മനം നൊന്തു പ്രാര്‍ത്ഥിക്കും എന്ന പ്രതീക്ഷയിലാണ്.

തനിയാവര്‍ത്തനമാണ് മനുഷ്യ ചരിത്രത്തിന്റെ പൊതുസ്വഭാവം എന്ന് നരവംശ ശാസ്ത്രജ്ഞര്‍ പറയുന്നതു ശരിയാണ്. മനുഷ്യകുലത്തില്‍ ഉാകുന്ന ഓരോ സംഭവങ്ങളും അതേ പശ്ചാതലത്തില്‍ മുമ്പ് ണ്ടായിട്ടുള്ളതിന്റെ ആവര്‍ത്തനമാണ്. കാലത്തിനനുസരിച്ച് ബാഹ്യമായ ഗുണഗണങ്ങളിലും രൂപഭാവങ്ങളിലും വ്യത്യാസമുണ്ടായിരിക്കാമെങ്കിലും സംഭവത്തിന്റെ അടിസ്ഥാന കാരണവും ഭാവവും ഒന്നുതന്നെയായിരിക്കും എന്നാണ് അവരുടെ വിശദീകരണം. അതനുസരിച്ച് ഹജ്ജ് തടസ്സപ്പെടുക എന്ന ചരിത്രവും ആവര്‍ത്തനം തന്നെയാണ്. അഥവാ മുമ്പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട് എന്നര്‍ഥം. മനുഷ്യന്റെ ആത്മീയ വിചാരങ്ങളുടെ പരമകേന്ദ്രമായ പരിശുദ്ധ മക്കയില്‍ ഇതിനു മുമ്പും ഈ ഗദ്ഗദം ഉണ്ടായിട്ടുണ്ട് എന്നത് ചരിത്രത്തിലെ ഒരു അധ്യായമാണ്. ഏറ്റവും കുറഞ്ഞത് നാല്‍പതു തവണയെങ്കിലും ഇതിനകം ഭാഗികമായി ഹജ്ജ് തടസ്സപ്പെട്ടിട്ടുണ്ട് എന്നാണ് ഇസ്‌ലാമിക ചരിത്രം പറയുന്നത്. 

ഓരോന്നിന്റെയും കാരണങ്ങള്‍ വ്യത്യസ്ഥമായിരുന്നു. കലാപങ്ങളാണ് കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്. ഈ കലാപങ്ങള്‍ ഉണ്ടാക്കുന്ന ഭീതിയുടെ പശ്ചാതലത്തില്‍ ഹജ്ജ് ഇതുപോലെ വെറും കര്‍മ്മങ്ങളിലൊതുക്കേണ്ടി വന്നു. കലാപങ്ങള്‍ ബാഹ്യ ശക്തികളുടെയോ സാമ്രാജ്യശക്തികളുടെയോ ഭാഗത്തുനിന്നായിരുന്നില്ല എന്ന് ഇവിടെ ശ്രദ്ധേയമാണ്. കാരണം മക്ക എന്ന ഭൂമധ്യബിന്ദു നില്‍ക്കുന്ന അറേബ്യന്‍ മണ്ണിനു നേരെ കാര്യമായ അധിനിവേശ ശ്രമങ്ങള്‍ ഒന്നും ഉായതായി ചരിത്രത്തിലില്ല. അധിനിവേശ ശക്തികളെ മാടിവിളിക്കുവാനും ആകര്‍ഷിക്കുവാനും മാത്രം സമ്പന്നമോ മറേറാ ആയിരുന്നില്ല അറേബ്യ എന്നതാണ് അതിനു ചരിത്രകാരന്മാര്‍ കെണ്ടത്തുന്ന ന്യായം. ആകെയുണ്ടായ അത്തരം ഒരു നീക്കം എ ഡി 571ല്‍ യമനിലെ റോമന്‍ ഗവര്‍ണ്ണറായിരുന്ന അബ്‌റഹത്തുല്‍ അശ്‌റൂം നടത്തിയ കഅ്ബാലയം തകര്‍ക്കുവാനുള്ള ശ്രമം മാത്രമാണ്. ആ സംഭവം വിശുദ്ധ ഖുര്‍ആനും സൂചിപ്പിക്കുന്നുണ്ട്. (അധ്യായം:105). 

അന്ന് ആ മോഹം അല്ലാഹു അബാബീല്‍ പക്ഷികളെ വിട്ട് തകര്‍ക്കുകയും ചെയ്തു. അതിനാല്‍ ഹജ്ജിന് വരെ ബാധിച്ച കലാപങ്ങളെല്ലാം ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്നുള്ളവയായിരുന്നു. ഇവയില്‍ എടുത്തുപറയേണ്ട ഒന്ന് എ ഡി ഒമ്പതാം നൂറ്റാണ്ടില്‍ ഖറാമിത്വകളുടെ ഭാഗത്തുനിന്നുായ പരാക്രമങ്ങളാണ്. അബ്ബാസീ ഖിലാഫത്തിന്റെ ക്ഷയം പ്രകടമായ സാഹചര്യത്തിലായിരുന്നു ഈ ഭീകരവാദികളുടെ രംഗപ്രവേശം. ഇവരുടെ തുടക്കം ശിയാ വിശ്വാസികള്‍ ഇസ്മാഈലികള്‍, ഇത്‌നാ അശ്‌രികള്‍ എന്നിങ്ങനെ രണ്ടായി പിരിഞ്ഞതുമുതല്‍ ആണ്. ഇവരില്‍ ഇസ്മാഇീലികളായിരുന്നു കൂടുതല്‍ ഭീകരര്‍. അബ്ബാസി ഭരണകൂടം ഇവരെ വേട്ടയാടുവാന്‍ തുടങ്ങിയതോടെ ഇവര്‍ ഹിജാസിന്റെ പ്രാന്തപ്രദേശങ്ങളിലേക്കു മാറുകയും തങ്ങളുടെ സാമ്രാജ്യ ആശയം പ്രചരിപ്പിക്കുകയും ചെയ്തുതുടങ്ങി. 

പ്രശ്‌നങ്ങള്‍ തച്ചുകെടുക്കുവാന്‍ അബ്ബാസികള്‍ക്കു കഴിയാതെ വരികയും ഫാത്വിമികള്‍ അടക്കമുള്ളവര്‍ക്ക് ഇവരുടെ നേരെ കൈനീട്ടുവാന്‍ കഴിയാതെ വരികയും ചെയ്തതോടെ ഇവരുടെ നേതാവായിരുന്ന ഹംദാന്‍ ഖര്‍മുഥ് എന്നയാള്‍ ബഹറൈനില്‍ തന്റെ ആസ്ഥാനം സ്ഥാപിച്ച് ശക്തിപ്രാപിക്കുകയായിരുന്നു. ഈജിപ്തിലെ ഫാത്വിമി ഭരണകൂടത്തിന്റെ ചില രഹസ്യ ഒത്താശകള്‍ കൂടിയുണ്ടായതോടെ ഖറാമിത്വകള്‍ ശക്തിപ്പെട്ടു. ഖറാമിത്വകളുടെ നോട്ടം കഅ്ബാലയത്തിനു നേരെയായിരുന്നു. അതിനാല്‍ അവര്‍ കലാപക്കൊടിയുമായി മക്കയിലേക്കു ഹജ്ജ് കാലത്ത് തീര്‍ഥാടകരെന്ന ഭാവേന കടക്കുകയും വിശുദ്ധ ഹജറുല്‍ അസ്‌വദ്, കഅ്ബയുടെ കവാടം എന്നിവ പറിച്ചെടുക്കുകയും കിസ്‌വ അഴിച്ചെടുക്കുകയും ചെയ്തു. ദിവസങ്ങളോളം മക്കാ നാഗരത്തില്‍ അവര്‍ അഴിഞ്ഞാടി. നിരവധി ഹാജിമാരെ അവര്‍ ബന്ദികളാക്കി. മുപ്പതിനായിരത്തോളം പേര്‍ ആ കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നാണ് അനുമാനം. ഇതോടെ ആ വര്‍ഷത്തെ മാത്രമല്ല തുടര്‍ന്ന് കുറേ കാലം ഹജ്ജ് കര്‍മ്മം തടസ്സപ്പെട്ടു.

വിഷയത്തില്‍ ഇടപെട്ട് സ്ഥിതിഗതികള്‍ പുനസ്ഥാപിക്കുവാന്‍ മാത്രം അന്നാട് ഭരിച്ചിരുന്ന സുഖലോലുപന്മാരായ അബ്ബാസികള്‍ക്ക് കഴിഞ്ഞില്ല. പിന്നെ ഏകദേശം ഇരുപതിലധികം വര്‍ഷം കഴിഞ്ഞാണ് ഹജറുല്‍ അസ്‌വദ് തിരിച്ചുകിട്ടിയത് എന്നാണ് ചരിത്രം. ഇതിനിടെ പത്തു വര്‍ഷത്തോളം ഹജ്ജ് മുഴുവനായും മുടങ്ങുകയുണ്ടായി എന്ന് ഇമാം ദഹബി താരീഖുല്‍ ഇസ്‌ലാമിലും ഹാഫിള് ഇബ്‌നു കതീര്‍ തന്റെ അല്‍ബിദായ വന്നിഹായയിലും പറയുന്നുണ്ട്. എ ഡി 930 മുതലായിരുന്നു ഖറാമിത്വകളുടെ പരാക്രമം കാരണം ഹജ്ജ് വര്‍ഷങ്ങള്‍ മുഴുവനായും മുടങ്ങിയത് എങ്കില്‍ എ ഡി 983ല്‍ ഇറാഖില്‍ നിന്നുള്ള ഹാജിമാര്‍ മാത്രം മുടങ്ങിയ സംഭവമുണ്ടായി. അവിടെ ആ വര്‍ഷത്തിലുായ രൂക്ഷമായ ആഭ്യന്തര യുദ്ധങ്ങളായിരുന്നു അതിനു കാരണം. 

റാഷിദീ ഖലീഫമാരുടെ കാലം കഴിഞ്ഞ് കലാപത്തിന്റെ തീയും പുകയും ഒരിക്കലും
അടങ്ങിയിട്ടില്ലാത്ത മണ്ണാണല്ലോ ഇറാഖിന്റേത്. എ ഡി 1257ല്‍ പുറത്തുനിന്ന് ആരും ഹജ്ജിനു വരാന്‍ പാടില്ലാത്ത വിധം അറേബ്യയുടെ അതിരുകളിലെല്ലാം കുഴപ്പങ്ങള്‍ നടക്കുകയുണ്ടായി. ആ വര്‍ഷത്തില്‍ ഹിജാസല്ലാത്ത മറെറാരു രാജ്യത്തുനിന്നും തീര്‍ഥാടകര്‍ക്കു വരാന്‍ കഴിഞ്ഞില്ല. എ ഡി 1798ല്‍ ഫ്രാന്‍സിന്റെ നേതൃത്വത്തില്‍ ഓട്ടോമന്‍ ഭരണകൂടത്തിനെതിരെ നടന്ന മുന്നേറ്റങ്ങള്‍ കാരണം കലാപങ്ങളില്‍ മക്കയിലേക്കുള്ള വഴികള്‍ തടസ്സപ്പെട്ടു. റോഡുകള്‍ മുതല്‍ ശാമുമായി മദീനയെ ബന്ധിപ്പിച്ചിരുന്ന ഹിജാസ് റെയില്‍വെ അടക്കം തകര്‍ക്കപ്പെട്ട ഈ വര്‍ഷത്തിലും ഹജ്ജിനു നിയന്ത്രണങ്ങളുായി. ഇതെല്ലാം ഹ്രസ്വമായ ഒരു ലേഖനത്തില്‍ എടുത്തുപറയേണ്ടുന്ന പ്രധാന സംഭവങ്ങളാണ്. ഭാഗികമായി ഹജ്ജ് തീര്‍ഥാടകരുടെ ആഗമനം തടസ്സപ്പെട്ട പല സാഹചര്യങ്ങളും ചരിത്രങ്ങളില്‍ ഉണ്ട്. ഉദാഹരിക്കുവാന്‍ വേണ്ടി മാത്രം എടുത്തുകാണിച്ചതാണ് മേല്‍പ്പറഞ്ഞവ. 

കലാപങ്ങള്‍ മാത്രമല്ല ഇന്നു ലോകം നേരിടുന്നതിനു സമാനമായ വ്യാധികള്‍ കാരണവും ഹജ്ജ് ഭാഗികമായെങ്കിലും തടസ്സപ്പെട്ട ധാരാളം സാഹചര്യങ്ങളുായിട്ടുണ്ട്. ആ പട്ടിക തുടങ്ങുന്നത് ഇമാം ഇബ്‌നു കതീര്‍ വിവരിക്കുന്ന ഹിജ്‌റ 357ലെ മഹാമാരി മുതലാണ്. മാശിരീ എന്ന് അദ്ദേഹം പേരിട്ടുപറയുന്ന ആ മഹാമാരി കാരണം നിരവധി ഹാജിമാര്‍ വിശുദ്ധ ഭൂമിയിലും അവിടെ എത്തുന്നതിനു മുമ്പും മരിച്ചുവീഴുകയുണ്ടായി. മാത്രമല്ല, അന്നത്തെ ഗതാഗത സൗകര്യമായിരുന്ന ധാരാളം ഒട്ടകങ്ങളും ചത്തുവീണു. അവസാനം കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ വളരെ കുറഞ്ഞ ആളുകള്‍ക്കു മാത്രമേ കഴിഞ്ഞുള്ളൂ. അവരില്‍ തന്നെ പലരും കര്‍മ്മങ്ങള്‍ കഴിഞ്ഞപ്പോള്‍ മരണപ്പെടുകയും ചെയ്തു. മരുന്നോ പ്രതിരോധ മാര്‍ഗങ്ങളോ ഒന്നും വികസിച്ചിട്ടില്ലാത്ത ആ കാലത്ത് എല്ലാവരെയും നടുക്കിയ സംഭവമായിരുന്നു ഇത്.

 എ ഡി 1814ലെ ഹജ്ജു കാലം നേരിട്ടത് കോളറയെയായിരുന്നു. ഏഷ്യന്‍ കോളറ എന്നപേരില്‍ അറിയപ്പെടുന്ന ഈ മഹാമാരി എണ്ണായിരം പേരുടെ ജീവനെടുത്തു എന്നാണ് കണക്ക്. ഇന്ത്യയിലെ കല്‍ക്കത്താ നഗരത്തില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ രോഗാണു ഏഷ്യയിലുടനീളം ചുറ്റിയടിച്ച് ആഫ്രിക്കയില്‍ വരെ നാശം വിതക്കുകയുണ്ടായി. ഇതിനിടെയും വിദേശ ഹാജിമാരുടെ വരവ് നിലക്കുകയുണ്ടായി. ജബര്‍തീ തന്റെ അജാഇബുല്‍ ആതാറില്‍ എ ഡി 1821ല്‍ ഈജിപ്തില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട ഒരു ഫ്‌ളൂവിനെ കുറിച്ച് പറയുന്നുണ്ട്. ധാരാളം ഹാജിമാരെ വഴിയിലും നാട്ടിലും ഈ ജ്വരം തളച്ചിടുകയുണ്ടായി. പത്തൊമ്പതാം നൂറ്റാിലെ നാം കോളറ വ്യാപനം ഓരോ ദിനവും ആയിരം ഹാജിമാരുടെയെങ്കിലും ജീവനെടുക്കുകയുണ്ടായി. ഈ ഗണത്തില്‍ അവസാനത്തേത് 1987 ല്‍ ഉണ്ടായ മെനിഞ്ചെറ്റിസ് അണുബാധയായിരുന്നു. തലച്ചോറിന്റെയും സുഷുമ്‌നാ നാഡിയുടെയും ആവരണങ്ങളായ മെനിഞ്ചസുകള്‍ക്കുാവുന്ന അണുബാധയാണിത്. പതിനായിരത്തോളം തീര്‍ഥാടകരെയാണ് ഈ അണുബാധ തീ തീറ്റിയത്. ഇങ്ങനെ ഈ പട്ടികയും നീണ്ടുകിടക്കുന്നതാണ്.

ഇന്ന് ഒരു പക്ഷെ മനുഷ്യകുലം ഇതുവരേക്കും കതില്‍ വെച്ച് ഏററവും ഭീതിതമായ ഒരവസ്ഥയെയാണ് കുലം അഭിമുഖീകരിക്കുന്നത്. ഇരുനൂറോളം രാജ്യങ്ങള്‍ ഇപ്പോഴും ഭീതിയുടെ നിഴലിലാണ്. ഓരോ ദിവസവും പുറത്തുവരുന്ന കണക്കുകളും വാര്‍ത്തകളും മനുഷ്യനെ പിടിച്ചുകുലുക്കുന്നു. ശാസ്ത്രവും സാങ്കേതിക വിദ്യയും പരമകാഷ്ഠപ്രാപിച്ചു നില്‍ക്കുന്ന ഈ കാലത്ത് എല്ലാ കണക്കുകൂട്ടലുകളും തട്ടിത്തെറിപ്പിച്ച് പിടിതരാതെ കൊറോണ ഈ പോക്കു പോകുമ്പോള്‍ നമുക്ക് സല്‍മാന്‍ രാജാവിനോടൊപ്പം നില്‍ക്കുവാനേ കഴിയൂ. 

രോഗത്തെ ചികത്സിക്കുവാന്‍ ഇനിയും മരുന്ന് കണ്ടുപിടിച്ചിട്ടില്ല. രോഗത്തെ പ്രതിരോധിക്കുവാന്‍ ഇനിയും വാക്‌സിന്‍ കെത്തിയിട്ടില്ല. വ്യാപനത്തിനെതിരെ ആശ്രയിക്കുവാനുള്ള ഏക ആശ്രയമായ മാസ്‌ക്കും സോപ്പും വെള്ളവും സാനിറ്റെസറും പോലും സംശയത്തിന്റെ നിഴലിലെത്തിയിരിക്കുകയാണ്, ഈ
വൈറസ് സ്രവം വഴി മാത്രമല്ല, വായുവിലൂടെയും പകരും എന്നൊക്കെ ശാസ്ത്രജ്ഞര്‍ പറയുമ്പോള്‍. നമ്മുടെ കഴിവുകളൊന്നും പരമമല്ല എന്നു ഇങ്ങനെ ഓരോ ദിവസവും തെളിയിക്കപ്പെടുമ്പോള്‍ കടന്നുവരുന്ന ഹജ്ജിന് നമുക്കു പോകുവാനാവില്ലെങ്കിലും നമ്മുടെ പ്രതിനിധികളായ പതിനായിരം പേര്‍ക്ക് വേണ്ടി നമുക്ക് പ്രാര്‍തിക്കാം, നമ്മുടെയെല്ലാം പ്രാര്‍ത്ഥനകള്‍ ഏറ്റുവാങ്ങി അവര്‍ക്ക് മശാഇറുകളിലെത്തുവാനും സമ്പൂര്‍ണ്ണമായി ഹജ്ജ് ചെയ്യുവാനും സസുഖം തിരിച്ചുവരുവാനും...


Post a Comment

Note: only a member of this blog may post a comment.

[blogger]

adab media

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget