ഇല്ല്യൂമിനേറ്റി, കാണുന്ന ലോകത്തെ കാണാകരങ്ങള്‍


 | റാഷിദ് കമാലി താഴെക്കോട് | 

സമീപകാലത്ത് ഒരു പക്ഷേ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു നാമമാണ് ഇല്ല്യൂമിനേറ്റി. ലോകം നിയന്ത്രിക്കുന്ന നിഗൂഢ സംഘടനയെന്ന് പരക്കെ പ്രചരിപ്പിക്കപ്പെടുന്നുവെങ്കിലും ഇന്നും അതിന്റെ അസ്ഥിത്വം തീര്‍ത്തും നിഗൂഢമായിത്തതന്നെ നിലനില്‍ക്കുന്നു. ഒരു കൗതുകത്തോടെ എപ്പോഴൊക്കെയോ അറിയാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പലപ്പോഴും അന്വേഷണങ്ങള്‍ പാതിവഴിയില്‍ മുറിഞ്ഞുവീഴുകയായിരുന്നു. അങ്ങനെയിരിക്കെ കുറച്ച് മാസങ്ങള്‍ക്കു മുമ്പാണ് എന്റെ വാഡ്‌സപ്പ് നമ്പറിലേക്ക്  വിദേശ നമ്പറില്‍ നിന്ന് ഒരു സന്ദേശമെത്തുന്നത്. Hail the light എന്ന അഭിവാദന വചനം കൊണ്ട് തുടങ്ങുന്നതായിരുന്നു ആ സന്ദേശം ആ ചാറ്റിങ്ങ്.

ഇല്ല്യൂമിനേയില്‍ അംഗത്വമെടുക്കാന്‍ താല്‍പര്യമുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. ഒരു കൗതുകത്തോടെ ഞാന്‍ സമ്മതം മൂളി.  പിന്നീട് വന്നത് ഒരു ഇല്ല്യൂമിനേറ്റി മെമ്പറിന് ലഭിക്കാന്‍ പോവുന്ന സൗഭാഗ്യ വിവര പട്ടിക്കയായിരുന്നു. Hail Lucifer എന്ന അവരുടെ പ്രമാണവാക്യം ചേര്‍ത്തുവെച്ചുള്ള ആ സന്ദേശം ഇപ്രകാരമായിരുന്നു……

BENEFITS OFFERED FOR NEW MEMBERS ENTERING ILLUMINATI 

HAIL  👁 LUCIFER

1. USD $ 500,000 Cash Reward
2. A new stylish dream car valued at USD $ 30,000 USD
3. A Dream House purchased in the country of your choice.
4. One month holiday (fully paid) to your dream tourist destination.
5. One Year Golf Membership Package
6. V.I.P treatment at all airports worldwide
7. A total lifestyle change
8. Access to Bohemian Grove
9. The monthly payment for men is $ 80,000, while women are $ 90,000 in their bank           account every month.

HAIL  👁  LUCIFER

ഒരു കോടീശ്വരനാവാനുള്ള സകല തയ്യാറെടുപ്പുകളും മുന്നില്‍ കണ്ട ഞാന്‍, മുകളില്‍ പറഞ്ഞതെല്ലാം എപ്പോള്‍ ലഭിച്ചു തുടങ്ങുമെന്ന എന്റെ മാന്യമായ സംശയം മുന്നോട്ടുവെച്ചു.  മറുപടി വളരെ ലളിതമായിരുന്നു : താങ്കള്‍ രജിസ്‌ട്രേഷ പ്രകിയ പൂര്‍ത്തിയാക്കേണ്ടതുണ്ട്. കാര്യങ്ങള്‍ ഏതാണ്ട് കരക്കടിഞ്ഞു എന്ന് മനസ്സിലായതുകൊണ്ടാവണം ഉടനെ തന്നെ എനിക്കുള്ള അടുത്ത സന്ദേശവുമെത്തി. ഇല്ല്യൂമിനേറ്റി ഓര്‍ഗണെസേഷനെ കുറിച്ച്  പ്രമുഖരുടെ അഭിപ്രായങ്ങളായിരുന്നു അതിന്റെ ഉള്ളടക്കം. ഓരോ അഭിപ്രായങ്ങളില്‍ നിന്നും അതില്‍ നിന്ന് ഒരു ഇല്ല്യൂമിനേറ്റി മെമ്പര്‍ ഉള്‍ക്കൊള്ളേണ്ട പാഠങ്ങളും എടുത്തു  പറഞ്ഞിട്ടുണ്ടായിരുന്നു. ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും എന്തിന് മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍ വരെ ഉല്‍പ്പെടുന്ന മനോഹരമായ പട്ടിക. ഒരു കൗതുകത്തിന് അതും ചുവടെ ചേര്‍ത്തിട്ടുണ്ട്.

LESSONS FROM 15 CONTEMPORARY 
PROMINENT ILLUMINATI MEN& WOMEN

1. Dr.Ben Carson said,"I struggled academically throughout elementary school yet became the best neurosurgeon in the world in 1987".

LESSON: Struggling is a sign that you are on a verge of success. Don't quit yet. 

2. Oprah Winfrey said,"I was raped at the age of 9 yet I am one of the most influential women in the World" 

LESSON: Don't let your past decide your future.

3. Bill Gates said,"I didn't even complete my university education but became the world's richest man" 

LESSON: School does not make you rich.School is only supposed to polish what will make you rich,not make you rich.

4. Joyce Meyer said &I quote,"I was sexually, mentally, emotionally and verbally abused by my father as far back as I can remember,until I left home at the age of eighteen,yet I am one of the most influential preachers in the world" 

LESSON: Let your past push you, not define or limit you.

5. Christiano Ronaldo said,"I told my father that we would be very rich but he couldn't believe me.I made it a reality". 

LESSON: Your words rule your life.If you mean what you have said,each word will come to pass.You get what you say. 

6. Hear Lionel Messi!,"I used to serve tea at a shop to support my football training and still became one of the world's best footballers".

LESSON: Believe in your dream.Don't let your pain tell you how your future will look like. 

7. Steve Jobs penned,"I used to sleep on the floor in my friends'rooms, returning coke bottles for food,money, and getting weekly free meals at a local temple, I later on founded Apple Company" 

LESSON: That you are small today doesn't mean you will be small tomorrow. Keep trusting God.

8. Former British PM, Tony Blair said &I quote," My teachers used to call me a failure, but I became a Prime Minister" 

LESSON: Don't let someone else's opinions of you become your reality.

9. Bishop David Oyedepo said, "I started Living Faith Church from a lawn tennis court with three members only &preached prosperity. Many of my friends criticised me, but today we have the largest church auditorium in the world & two world-class universities"

LESSON: Believe in yourself even if no one does& never think of quitting.

10. Nelson Mandela said, "I was in prison for 27 years & still became president."

LESSON: You can be anything you want to be no matter where you have been or what you have been through.


സംഗതി ഏറെക്കുറെ ഏറ്റുവരുന്നുവെന്ന് മനസ്സിലായതു കൊണ്ടാവണം  വീണ്ടും അടുത്ത സന്ദേശം. ഇത്തവണ ഇനി അങ്ങോട്ട് ഞാന്‍ പാലിക്കേണ്ട ചില മാര്‍ഗനിര്‍ദേശങ്ങളായിരുന്നു. 1. ഞങ്ങള്‍ പറയുന്നത് പൂര്‍ണ്ണമനസ്സോടെ അംഗീകരിക്കുകയും അനുസരിക്കുകയും വേണം. 2. നിര്‍ബന്ധമായും നിങ്ങളുടെ  വാഡ്‌സപ്പ് ഡി.പി യില്‍ നിങ്ങളുടെ ഫോട്ടോ സെറ്റ് ചെയ്യണം. 3. ഇല്ല്യൂമിനേറ്റി എന്ന പേരില്‍ മറ്റാരോടെങ്കിലും നിങ്ങള്‍ നിലവില്‍ ചാറ്റുചെയ്യുന്നുണ്ടെങ്കില്‍ ഇതിനകം അവസാനിപ്പിക്കണം. ഇങ്ങനെ നീളുന്നു നിര്‍ദേശങ്ങള്‍....

ഏതായാലും നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി അനുസരിക്കാമെന്നേറ്റതോടെ രജിസ്‌ട്രേഷന്‍ പ്രക്രിയ ആരംഭിച്ചു.  രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ച് മൂന്ന് വ്യത്യസ്ത ഫോട്ടോ സഹിതം അയക്കാന്‍ ആവശ്യപ്പെട്ടു. ഒട്ടും ശങ്കിക്കാതെ ചെയ്തുകൊടുത്തു. അടുത്തത് പ്രതിജ്ഞയായിരുന്നു. ഒരിക്കലും തിരികെ പോവില്ലെന്ന് പ്രതിജ്ഞചെയ്യുന്ന വീഡിയോ സന്ദേശം അയക്കണമായിരുന്നു. ആവശ്യമായ മാതൃകാ വീഡിയോകളും കൂട്ടത്തില്‍ അയച്ചു തന്നിരുന്നു. അതും കഴിഞ്ഞതോടെ അവസാന ഘട്ടമായി.

രജിസ്‌ട്രേഷന്‍ ഫീ അടക്കാനാവശ്യപ്പെട്ടു, ഇത്രടം വരെ എത്തിയ സ്ഥിതിക്ക് അതുകൂടി പൂര്‍ത്തിയാക്കാം എന്ന കരുതിയിരിക്കെ എനിക്കുള്ള സന്ദേശമെത്തി: അടക്കേണ്ട തുക 500 $. സംഗതി കൈവിട്ടുവെന്ന് ബോധ്യപ്പെട്ടതോടെ മുടക്കു ന്യായങ്ങള്‍ നിരത്തി തടിതപ്പാന്‍ ഞാന്‍ നിര്‍ബന്ധിതനായി. വിദ്യാര്‍ത്ഥിയാണെന്നും അത്രയും തുക നല്‍കാന്‍ കഴിയില്ലെന്നും പറഞ്ഞ് ഒഴിഞ്ഞു മാറിയെങ്കിലും സാധ്യമായ തുക എത്രയാണെന്ന് ചോദിച്ച് പിന്നെടും വാഡ്‌സപ്പ് സന്ദേശങ്ങള്‍ വന്നുകൊണ്ടെയിരിക്കുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ലോകം ഭരിക്കുന്ന നിഗുഢ സംഘടന നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തോന്നിപ്പിക്കും വിധത്തില്‍ യാചന പതിവായപ്പോള്‍  തല്‍ക്കാലം ആ ചാറ്റിങ്ങിന് അറുതിയിടേണ്ടിവന്നു. എങ്കിലും സംഘടനയുടെ ഇന്നോളമുള്ള അന്തസ്സും അഭിമാനവും കണക്കിലെടുത്ത് കൂടുതല്‍ കാര്യങ്ങള്‍ തല്‍ക്കാലം വെളിപ്പെടുത്തുന്നില്ല....

ഇത്തരം സന്ദേശങ്ങളും വാഗ്ദാനങ്ങളും ഒരുപക്ഷേ നിങ്ങളില്‍ പലര്‍ക്കും ഇതിനു മുമ്പ് വന്നിരിക്കാം, അത്തരം വാര്‍ത്തകളും സംഭവങ്ങളുമെല്ലാം നാം നിരന്തരം വാര്‍ത്തകളിലും മറ്റും കാണാറുമുണ്ട്. മിക്കവയും ഇല്ല്യൂമിനേറ്റി ലേബലുപയോഗിച്ച് പ്രലോപനങ്ങളിലൂടെ പണം തട്ടാനുള്ള  ശ്രമങ്ങളാണെന്ന്‌ പറയാതെ തന്നെ മനസ്സിലായിക്കാണുമല്ലോ ?

ഇനി വിഷയത്തിലിക്ക് കടക്കാം. ഒരു വര്‍ഷം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍  അറിഞ്ഞു തുടങ്ങിയ ഒരു വലിയ യാഥാര്‍ത്ഥ്യത്തെ കുറിച്ചാണ് ഇനി ഞാന്‍ സംസാരിച്ചു തുടങ്ങുന്നത്. ഇല്ല്യൂമിനേറ്റി സത്യമാണോ മിഥ്യയാണോ പറയുന്നതിനേക്കാള്‍ അത്തരം ഒരു സംഘടനയുടെ സാധ്യത എത്രത്തോളം നാം പരിഗണിക്കേണ്ടതുണ്ടെന്ന് മാത്രമാണ് ഈ കുറിപ്പില്‍ എനിക്ക് പറയാനുള്ളത്.

മനുഷ്യന്‍ ഭൂമിയിലനുഭവിക്കുന്ന ഏറ്റവും വലിയ വിപത്തായാണ് ദജ്ജാലിനെ പ്രവാചക തിരുമേനി പരിചയപ്പെടുത്തിയിട്ടുള്ളത്.

നബി(സ) തങ്ങള്‍ പറയുന്നു :  ആദം നബിയുടെ സൃഷ്ടിപ്പിന്റെയും അന്ത്യനാളിന്റെയും ഇടയില്‍ ദജ്ജാലിനെക്കാല്‍ വലിയൊരു ഫിത്‌ന ഭൂമിയിലില്ല തന്നെ. (മുസ്‌നദ് അഹ്മദ്: 15831)

ദജ്ജാലിനെ കുറിച്ച് മറ്റൊരു പ്രവാചകനും പറയാത്തവിധം തന്റെ ഉമ്മത്തിനെ ഉത്ബുദ്ധരാക്കിയവരാണ് നമ്മുടെ പ്രവാചകന്‍. ലോകമൊത്തം കാല്‍ക്കീഴിലൊതുക്കി സംഹാരതാണ്ഡവമാടാന്‍ കാത്തിരിക്കുന്ന അവന്റെ ആഗമനകാലത്തെ കുറിച്ചും, മുമ്പു സംഭിക്കുന്ന സൂചനകളെ കുറിച്ചും, അവന്റെ ഫിത്‌നയില്‍ നിന്നുള്ള രക്ഷാ മാര്‍ഗത്തെ കുറിച്ചും സവിസ്തരം അവിടുന്ന് നമുക്ക് അറിയിച്ചു തന്നിട്ടുണ്ട്. വിശദമായി വിശദീകരിച്ചു തന്നിട്ടും  ‘എങ്കിലും നിങ്ങളവനെ തിരിച്ചറിയാതെ പോകുമോ’ എന്ന് ഞാന്‍ ഭയപ്പെടുന്നുവെന്ന് പ്രവാചകര്‍ ആകുലപ്പെടുന്നതായി ഹദീസില്‍ കാണാം.

ദജ്ജാലിനെ കുറിച്ച് അറിഞ്ഞവരും മനസ്സിലാക്കിയവരുമാണ് നമ്മളെല്ലാവരും. അന്ത്യനാളില്‍ അത്തരം ഒരു കൊടിയ ഫിത്‌ന സംഭവിക്കാന്‍ പോകുന്നുവെന്ന കാര്യത്തില്‍ നമുക്കാര്‍ക്കും സംശയവുമില്ല. പക്ഷേ എന്നിട്ടും പ്രവാചകര്‍ നമ്മളോട് പറയുന്നു : നിങ്ങളവനെ തിരിച്ചറിയാതെ പോവും !!!. ദജ്ജാലിനെ കുറിച്ച് നിഗുഢതകളുടെ കെട്ട് നാം അഴിച്ചു തുടങ്ങേണ്ടത് ഈ പ്രവാചകവചനത്തില്‍ നിന്നുതന്നെയാണ്. എങ്ങനെ നാം തിരിച്ചറിയാതെ പോവുമെന്ന സാധ്യതയെ അന്വേഷിച്ചു തുടങ്ങുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ നമ്മള്‍ തിരിച്ചറിഞ്ഞു തുടങ്ങും.

ദജ്ജാലിനെ കുറിച്ച് ഹദീസില്‍ പരാമര്‍ശിക്കപ്പെടുന്ന പല കാര്യങ്ങളും വളരെയേറെ അതിശയകരമായി തോന്നാറുണ്ട്. ഉദാഹരണത്തിന് മനുഷ്യന്‍ ഭൂമിയിലനുഭവിക്കാനിരിക്കുന്ന  ഏറ്റവും വലിയ ഫിത്‌നക്ക് കേവലം നാല്‍പതു നാള്‍ മാത്രമാണ് ആയുസ്സ് എന്ന കാര്യം തന്നെ. കേവലം നാല്‍പതു നാള്‍ മാത്രം നീണ്ടു നില്‍ക്കുന്നതാണ് അവന്റെ ഫിത്‌ന എന്നതില്‍ നിന്ന് നാം തിരിച്ചറിയേണ്ടത് രണ്ട് കാര്യങ്ങളാണ്.

ഒന്ന്, കണക്കാക്കപ്പെട്ട ആ നാല്‍പതു ദിനരാത്രങ്ങള്‍ അത്രയും ഭീതിതവും ബീഭത്സവുമായിരിക്കും.

രണ്ട്, തന്റെ പുറപ്പാടിനനുകൂലമായ ഒരു ലോകക്രമം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണവന്‍. സുദീര്‍ഘമായ ആ കാത്തിരിപ്പിന് വിരാമമാകുന്ന ഒരു സുപ്രഭാതത്തല്‍ അവന്‍ പുറപ്പെടുമ്പോള്‍ വരവേല്‍ക്കാനും അകമ്പടി സേവിക്കാനും അനുയായികള്‍ ഭൂമിയില്‍ സജ്ജരായിരിക്കും. എങ്കില്‍ മാത്രമാണ് താന്‍ ഉദ്ദേശിക്കുന്ന രൂപത്തില്‍ ഈ നാല്‍പത് ദിവസം ഭൂമിയില്‍ തന്റെ സര്‍വ്വാതിപത്യം നടപ്പിലാക്കാന്‍ അവന് സാധിക്കുകയുള്ളു.

ഈ രണ്ട് യാഥാര്‍ത്ഥ്യങ്ങളും പ്രവാചകവചനങ്ങള്‍ ഒറ്റ നോട്ടത്തിലൂടെ കണ്ണോടിക്കുന്ന ഏതൊരാള്‍ക്കും  ബോധ്യപ്പെടുന്ന കാര്യങ്ങളാണ്‌. എന്നാല്‍ സ്ഥിതിഗതികള്‍ അപ്രകാരമാണെങ്കില്‍ ദജ്ജാലിന് ആവശ്യമായ രൂപത്തില്‍ ക്രമീകരണങ്ങള്‍ ഭൂമിയില്‍ നടപ്പിലാക്കുന്നവരാര് എന്നൊരു ചോദ്യം ബാക്കിയാവുന്നു.  അത്തരം ഒരു ചോദ്യത്തിനുത്തമാലോചിക്കുന്നതിനു മുന്നോടിയായി നാം അറിഞ്ഞിരിക്കേണ്ട മറ്റുചില വസ്തുകളുണ്ട്. ആദ്യം അതിലേക്ക്.....

ദജ്ജാല്‍ മനുഷ്യനാണോ ?

തീര്‍ച്ചയായും, മനുഷ്യരൂപത്തില്‍ പിറന്ന മനുഷ്യന്റെ തന്നെ  ഏറ്റവും വലിയ ശത്രുവാക്കുന്നു ദജ്ജാല്‍. ഒരു യഹൂദി കുടുംബത്തിലായിരുന്നു അവന്റെ ജനനം. ചെറുപ്പത്തിലെ തങ്ങളുടെ മകനില്‍  ഹീനമായ പ്രവര്‍ത്തനങ്ങള്‍ കണ്ട് ഭയന്ന ആ ജൂത ദമ്പതികള്‍ അവനെ സമുദ്രത്തിലെറിയുകയായിരുന്നു. സമുദ്രത്തിലെറിയപ്പെട്ടപാടെ ദജ്ജാല്‍ ഒറ്റക്കണ്ണനായി രൂപമാറ്റം വരികയായിരുന്നു.

ദജജാല്‍ ഒരു ഭീകരരൂപമാണോ ?

ദജ്ജാലിന്റെ രൂപം കൃത്യമായി ഹദീസില്‍ പ്രവാചകര്‍ വിവരിച്ചു തന്നിട്ടുണ്ട്. അവന്റെ മുടി ജടപിടിച്ചതായിപിക്കും, കുള്ളനായിരിക്കും, യുവാവായിരിക്കും, ഒറ്റക്കണനായിരിക്കും,  ഈ പറഞ്ഞതിലപ്പുറം മറ്റൊരു ഭീകരതയും അവനില്‍ ഉണ്ടായിരിക്കുന്നതല്ല. അവന്‍ തികഞ്ഞ ഒരു മനുഷ്യനായി തന്നെ പ്രത്യക്ഷപ്പെടുന്നതാണ്. മാത്രമല്ല പ്രവാചകന്‍ ഇബ്‌നു ഖതനിനോട് സാദൃശ്യമായ രൂപമാണ് ദജ്ജാലിനെന്ന് പറയുകയും ചെയ്തിരിക്കുന്നു.

നബി(സ) പറയുന്നു : ഒരിക്കല്‍ ഞാന്‍ ഉറക്കത്തിലായിരിക്കെ കഅബയെ ത്വവാഫ് ചെയ്യുന്നതായി കണ്ടു. അന്നേരം നീണ്ടുനേര്‍ത്ത തലമുടിയുള്ള ഒരാളെ കാണാനിടയായി, തലയില്‍ നിന്ന് വെള്ളം ഇറ്റിവീഴുന്നുണ്ട്, ഞാന്‍ ചോദിച്ചു ഇതാരാണ് ? ഈസ ബ്‌നു മര്‍യം ആണെന്ന് മറുപടി ലഭിച്ചു. ഞാന്‍ വീണ്ടും തിരിഞ്ഞു നടന്നു. ചുവന്ന നിറത്തില്‍ തടിച്ച, മുടി ജടപിടിച്ച ഒരാളെ കണ്ടു, അവന്‍ ഒറ്റക്കണ്ണനായിരുന്നു, അതു തന്നെ ഉന്തിനില്‍ക്കുന്ന ഒരു മുന്തിരി പോലെ തോന്നിക്കുന്നു. ഞാന്‍ ചോദിച്ചു : ഇതാരാവുന്നു, അത് ദജ്ജാലാണെന്നായിരുന്നു മറുപടി. ഇബ്‌നു ഖതനിനോട് ഏറ്റവും സാദൃശ്യമുള്ള രൂപമായിരുന്നു അത്. (ബുഖാറി 6508).

ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ഹദീസില്‍ (5228)  നിശ്ചയം അവന്‍ ഒരു യുവാവാകുന്നു എന്ന പരാമര്‍ശം കൂടി കാണാം.

'കാഫിര്‍' എന്ന് നെറ്റിയില്‍ 
എഴുതിയിരിക്കുമോ ?

ആദ്യം ഹദീസ് വചനങ്ങള്‍ കാണുക :

നബി(സ) തങ്ങള്‍ പറയുന്നു : പെരും നുണയനും ഒറ്റക്കണ്ണനുമായ ദജ്ജാലിനെ കുറിച്ച് താക്കീത് നല്‍കിയിട്ടല്ലാതെ ഒരു  പ്രവാചകനും കഴിഞ്ഞുപോയിട്ടില്ല. നിശ്ചയം നിങ്ങളുടെ നാഥന്‍ ഒറ്റക്കണ്ണനല്ല, അവന്റെ രണ്ട് കണ്ണുകള്‍ക്കിടയിലായി കാഫിര്‍ എന്നെഴുതിരിക്കും. (ബുഖാരി 6598).
അബൂ ഹുദൈഫ(റ) വില്‍ നിന്ന് നിവേദനം ചെയ്യുന്ന ഹദീസ് കൂടി ചേര്‍ത്തിവായിക്കുക: അത് എഴുത്തറിയുന്നവനും അറിയാത്തവനും അത് വായിച്ചെടുക്കുന്നതാണ്. (മുസ്ലിം 5223)

ഇവിടെ എഴുത്തും വായനയും അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും അത് വായിക്കാനാവും എന്ന പ്രവാചക വചനത്തില്‍ നിന്ന് തന്നെ അക്കാര്യം വളരെ വ്യക്തമായി മനസ്സിലാവുന്നതാണ്. കാഫിര്‍ എന്നത് കുഫ്‌രിയ്യത്തിന്റെ ലക്ഷണം അവന്റെ മുഖത്ത് പ്രകടമായിരിക്കും എന്നതിലേക്കുള്ള സൂചന മാത്രമാണ്.

പുറപ്പാടിനു  മുമ്പ്‌
ബന്ധപ്പെടാന്‍ സാധിക്കുമോ ?

തീര്‍ച്ചയായും കഴിയും. ഹദീസ് വചനങ്ങള്‍ സാക്ഷിയാണ്. ഇസ്ലാം ആശ്ലേഷണത്തിനു മുമ്പ് ഒരു ദ്വീപില്‍ വെച്ചായിരുന്നു തമീമുദ്ധാരി ദജ്ജാലിനെ കണ്ടുമുട്ടുന്നത്. അന്ന് ഒരു വിശ്വാസി അല്ലാതിരുന്ന തമീമുദ്ധാരി ദജ്ജാലിനെ കാണുകയും അവനില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വികരിക്കുകയും ചെയ്തതായി ഹദീസില്‍ കാണാം.

ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെ അക്കാര്യം നമുക്ക് ബോധ്യപ്പെടുന്നതാണ്. ദജ്ജാലിനെ കുറിച്ചും അന്ത്യനാളടുത്തുള്ള ആഗമനത്തെ കുറിച്ചും മൂസാ നബിയുടെ കാലക്കാരനായ സാമിരിക്ക് വ്യക്തമായ ബോധ്യം ഉണ്ടായിരുന്നു. ദജ്ജാലില്‍ നിന്ന് വ്യക്തമായ നിര്‍ദേശം സാമിരിക്ക് ലഭിക്കുകയും ചെയ്കിരുന്നു. ചുരിക്കിപ്പറഞ്ഞാല്‍ കണക്കാക്കിയ 40 ദിവസം അവന് ഭൂമിയില്‍ സൈ്വര്യ വിഹാരം നടത്താനാവുന്ന ദിവസങ്ങളാണ്. അതിനു മുമ്പ് മനുഷ്യരുമായി ബന്ധപ്പെടാനും തന്റെ ഇംഗിതങ്ങള്‍ നടപ്പില്‍ വരുത്താനും അവന് സാധിക്കുന്നതാണ്.

ദജ്ജാലിന് തന്റെ പുറപ്പാടിന് കളമൊരുക്കുന്ന അനുയായികള്‍ ഭൂമിയില്‍ ഉണ്ടായിരിക്കും എന്ന് ബോധ്യപ്പെടുമ്പോള്‍, മനുഷ്യരോട് സംവദിക്കാന്‍ അവന് കഴിയുമെന്ന് മനസ്സിലാവുമ്പോള്‍ തീര്‍ത്തും നീഗൂഢമായ ഒരു സംഘടനയുടെ സാധ്യതയെ പൂര്‍ണ്ണാടിസ്ഥാനത്തില്‍ എങ്ങനെ നിരാകരിക്കാന്‍ നമുക്ക് കഴിയും ? ആ സാധ്യതക്ക് നാം എന്ത് പേരിട്ടുവിളിച്ചാലും അതെല്ലാം ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ പൂര്‍ണ്ണ യാഥാര്‍ത്ഥ്യം തന്നെയാണ്. പക്ഷേ അവരെ കുറിച്ച് നാം അറിയുന്നതും പറയുന്നതും അവര്‍ അറിയണമെന്ന ബോധ്യത്തോടെ വച്ച് നീട്ടിയ കേവല വിവരങ്ങള്‍ മാത്രമാണ്താനും.

അതുകൊണ്ട് ഒരു കാര്യം മാത്രം തിരിച്ചറിയുക, ലോകം നിയന്ത്രിക്കുന്ന ഒരു നീഗൂഢ സംവിധാനത്തെക്കുറിച്ചല്ല കുറിച്ചല്ല, മറിച്ച് മുന്നില്‍ സംഭവിക്കാനിരിക്കുന്ന ആ വന്‍ വിപത്തിനെ കുറിച്ച് സംസാരിച്ച് തുടങ്ങുക, തിരിച്ചറിഞ്ഞു തുടങ്ങുക.

ഓര്‍ക്കുക, തിരിച്ചറിയാന്‍ നമുക്കുള്ള ഏറ്റവും വലിയ അടയാളം അവന്റെ ഒറ്റക്കണ്ണുതന്നെയാണ്. പ്രവാചകര്‍ ആണയിട്ടു പറഞ്ഞ ഒരെ ഒരടയാളം അവന്റെ ഒറ്റക്കണ്ണുമാത്രമാണ്.  ആ ഒരടയാളം ലോകത്തിന്റെ ചിഹ്നമായികൊണ്ടിരിക്കുമ്പോഴും ദജ്ജാലിനെ കുറിച്ച് സംസാരിക്കാന്‍ നമുക്ക് ധൈര്യമില്ലാതെ പോവുന്നു.

കേവലം ഭൗതികതയുടെ കുഞ്ഞന്‍കണ്ണികളില്‍ വിശുദ്ധമായ ഒരു മതത്തെയും അതിന്റെ മഹത്തമായ സന്ദേശങ്ങളെയും  ഒതുക്കവെക്കാനുള്ള വെമ്പലുകളാണെങ്ങും. തിരിച്ചറിയുക, എല്ലാം കണ്‍മുന്നിലെത്തി നില്‍ക്കുന്നു. കാണാത്തത് നമ്മള്‍ മാത്രമാണ്. കേള്‍ക്കാത്തത് നമുക്കിടയില്‍ മാത്രമാണ്.

കാഹളം മുഴങ്ങിയിരിക്കുന്നു, സമൃദ്ധിയുടം ദിനരാത്രങ്ങള്‍ അവസാനിക്കാന്‍ പോവുകായാണ്,  മുന്നിലെരിയുന്ന തീയില്‍ സ്വയം എരിഞ്ഞു തീരുമ്പോഴും നാം ഇനിയും നൂറ്റാണ്ടുകളുപ്പുറത്തേക്ക് ഭൗതിക സാധ്യതകള്‍ നീട്ടിയെറിയുകയാണ്. നിശ്ചയം അവനെ കുറിച്ച് ആരും സംസാരിക്കാത്ത ഒരു ഘട്ടത്തിലായിരിക്കും അവന്റെ ആഗമനമെന്ന പ്രവാചകവചനം എത്രവലിയ യാഥാര്‍ത്ഥ്യം.

Labels:

Post a Comment

Note: only a member of this blog may post a comment.

[blogger]

adab media

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget