Latest Post

  | നൗഷാദ് മണ്ണിശ്ശേരി |  

1991-ലെ ഒരു മധ്യവേനലവധി. മലപ്പുറം ഗവണ്‍മെന്റ് കോളേജ് അങ്കണത്തില്‍ സംഘടിപ്പിക്കപ്പെട്ട ഒരു പ്രസംഗ മത്സര വേദിയില്‍ സുമുഖനും ഊര്‍ജ്ജസ്വലനുമായ ഒരു വിദ്യാര്‍ത്ഥി സംഘാടകര്‍ നല്‍കിയ വിഷയത്തില്‍ ഒതുങ്ങി നിന്ന് കൊണ്ട് അഞ്ച് മിനിറ്റിനുള്ളില്‍ അതിമനോഹരമായ ഒരു പ്രസംഗം കാഴ്ചവെക്കുകയാണ്. സംഘാടകരുടേയും ശ്രോതാക്കളുടേയും മുഴുവന്‍ ശ്രദ്ധയും തന്നിലേക്ക് ആകര്‍ഷിക്കുന്ന ആ പ്രസംഗപാടവം എല്ലാവരുടെയും പ്രശംസ പിടിച്ച് പറ്റുകയുണ്ടായി. ജൂനിയര്‍ വിഭാഗത്തില്‍ ഈ വിദ്യാര്‍ത്ഥി മത്സരിക്കുമ്പോള്‍ സീനിയര്‍ വിഭാഗത്തില്‍ മത്സരാര്‍ത്ഥിയായി ഞാനുമുണ്ടായിരുന്നു അവിടെ. പന്തല്ലൂര്‍ സ്വദേശിയായ സത്താര്‍ എന്ന  വിദ്യാര്‍ത്ഥിയായിരുന്നു അത്. അന്ന് മുതലാണ് സത്താര്‍ പന്തല്ലൂരിനെ ഞാന്‍ കണ്ടു തുടങ്ങുന്നത്.  

മലപ്പുറം ജില്ലാ എം.എസ്.എഫ് കമ്മിറ്റി 'മാറ്റ്-91' എന്ന പേരില്‍ സര്‍ഗധനരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിന് വേണ്ടി ശാഖാ തലം മുതല്‍ ജില്ലാ തലം വരെ നടത്തിയ കലാസാഹിത്യമത്സരങ്ങളുടെ വേദിയായിരുന്നു അത്. ആനക്കയം പഞ്ചായത്തിനെ പ്രതിനിധീകരിച്ചായിരുന്നു സത്താര്‍ പന്തല്ലൂര്‍ പങ്കെടുത്തത്. പിന്നീട്  മലപ്പുറം കോട്ടപ്പടി ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂളില്‍ വെച്ച് നടത്തിയ ജില്ലാതല മത്സരത്തില്‍ വിജയിച്ചതും മലപ്പുറം മണ്ഡലത്തെ പ്രതിനിധീകരിച്ച സത്താര്‍ തന്നെയായിരുന്നു. 'സാമുദായിക രാഷ്ട്രീയത്തിന്റെ പ്രസക്തി' എന്ന വിഷയത്തിലെ സംസാരമാണ് അദ്ദേഹത്തിന് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. 

അടുത്ത കാലത്തായി സത്താര്‍ പന്തലൂരിനെതിരെ ചിലര്‍ സൈബര്‍ ആക്രമണം നടത്തുന്നത് പലപ്പോഴും ശ്രദ്ധയില്‍പ്പെടാറുണ്ട്.  സത്താറുമായി ഒരിക്കലും ഇടപഴകാത്തവരാണ് അദ്ദേഹത്തിനെതിരെ രംഗത്തുവരുന്നതെന്ന് അവരുടെ പ്രചാരണങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്. വര്‍ഷങ്ങളായി അടുത്ത ബന്ധമുള്ള എനിക്ക് അദ്ദേഹത്തെ ഒരു ലീഗ് വിരോധിയായി കാണാന്‍ കഴിയില്ല. മാത്രമല്ല പാര്‍ട്ടിക്ക് ഗുണകരമായ ധാരാളം ആശയങ്ങളും കാഴ്ചപ്പാടുകളും അദ്ദേഹം ഞാനുള്‍പ്പടെയുള്ളവരുമായി  പലപ്പോഴും പങ്ക് വെച്ചിട്ടുമുണ്ട്.

ആനക്കയം പഞ്ചായത്തില്‍ മുസ്ലിംലീഗ് കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ച പ്രധാനികളിലൊരാളാണ് ഇന്നും പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റായ പാലപ്ര മുഹമ്മദ് മാസ്റ്റര്‍. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മകനാണ് പ്രിയപ്പെട്ട സത്താര്‍. പാര്‍ട്ടിക്ക് വേണ്ടി വലിയ ത്യാഗം ചെയ്ത കുടുംബമാണ് അവരുടേത്. ഒരു സംഘര്‍ഷവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ശത്രുക്കള്‍ ഉണ്ടാക്കിയ കള്ളക്കേസിന്റെ പേരില്‍ പാലപ്ര മുഹമ്മദ് മാസ്റ്റര്‍ ഒന്നര വര്‍ഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷയനുഭവിച്ചു. ആ കേസുമായി ബന്ധപ്പെട്ട ഫയലുകളുമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്ന സത്താറിനെ പലപ്പോഴും കണ്ടിട്ടുണ്ട്. ജയിലില്‍ നിന്നു തിരിച്ച് വന്നിട്ടും യാതൊരു മടിയുമില്ലാതെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യമാണ് പാലപ്ര മാസ്റ്റര്‍.

ആനക്കയം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി വിശുദ്ധ റമളാനില്‍ വര്‍ഷങ്ങളായി നടത്തി വരുന്ന പഠനക്യാമ്പില്‍ ഒരു ക്ലാസ്സ് സത്താറിന്റേതായിരിക്കും.  അവരുടെ കുടുംബത്തില്‍ ആരും ലീഗ് രാഷ്ട്രിയത്തിന്റെ പുറത്തല്ല. ഇതൊക്കെ ആര്‍ക്കും അന്വേഷണത്തില്‍ മനസ്സിലാക്കാവുന്നതാണ്. മലപ്പുറം മണ്ഡലത്തില്‍, ആനക്കയം പഞ്ചായത്തില്‍ സത്താറിനോളം പൊതു വിഷയങ്ങളിലും സാമുദായിക കാര്യങ്ങളില്‍ കൃത്യമായ ധാരണയും നല്ല ധാരാളം കാഴ്ചപ്പാടുകളും ഉള്ള ഒരു യുവജന നേതാവിനെ ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പാര്‍ട്ടി ഘടന കാര്യക്ഷമമാക്കുവാനും കീഴ്ഘടകങ്ങളില്‍ പ്രവര്‍ത്തകരെ ചിട്ടപ്പെടുത്താനും എന്റെ ആവശ്യപ്രകാരം സത്താര്‍ ഒരു പ്രൊജക്ട് തന്നെ തയ്യാറാക്കി നല്‍കിയിരുന്നു. അത് ഒരു പരിധി വരെ വിജയകരമായി നടപ്പാക്കുകയും ചെയ്തു.

പിന്നെ അദ്ദേഹത്തിന്റെ വ്യക്തി ബന്ധങ്ങള്‍ ഒരു പോരായ്മയായല്ല, ഗുണമായാണ് കാണേണ്ടത്. തന്റെ ആശയങ്ങളിലും സംഘടനാ നിലപാടുകളിലും ഉറച്ച് നില്‍ക്കുമ്പോഴും വിവിധ മതവിഭാഗങ്ങള്‍, മറ്റു മത സംഘടനാ നേതാക്കള്‍, വിവിധ രാഷ്ടീയ പാര്‍ട്ടി നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, മറ്റു പൊതുപ്രവര്‍ത്തകര്‍ ഇങ്ങനെ നിരവധി പേരുമായി അദ്ദേഹത്തിന് വ്യക്തി ബന്ധങ്ങളുണ്ട്. എന്നാല്‍ അവരുടെ മുന്നിലൊന്നും അത് അടിയറ വെക്കുകയുമില്ല. സമസ്തയുടെ പ്രധാന പോഷക ഘടകമായ എസ് കെ എസ് എസ് എഫിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി മൂന്നാമതും ഐക്യഖണ്ഡേന തെരഞ്ഞെടുക്കപ്പെടുന്നത് സംഘടനാ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്. 

സാമൂഹ്യ മാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ എന്നും കൗതുകത്തോടെയാണ് ഞാന്‍ വീക്ഷിക്കാറുള്ളത്. പലരും ചില തെറ്റായ മുന്‍ വിധിയോടെ അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ഖേദകരമാണ്. വിവിധ രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ള നിരവധി വിദ്യാര്‍ത്ഥി യുവജനങ്ങള്‍ അണിനിരന്ന ഒരു സംഘടനയുടെ നേതൃസ്ഥാനത്ത് അദ്ദേഹത്തിന് നിഷ്പക്ഷ നിലപാട് സ്വീകരിക്കേണ്ടി വരുന്നതും സമുദായത്തിന്റെ ആവശ്യങ്ങള്‍ തുറന്ന് പറയേണ്ടി വരുന്നതും സ്വാഭാവികമാണ്. അത് ഇന്ന് വരെ അദ്ദേഹത്തിന്റെ സംഘടനയുടെ പാരമ്പര്യത്തിനും ആദര്‍ശത്തിനും എതിരായിട്ടില്ലൊന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പലപ്പോഴും പറയാന്‍ സാധിക്കാതെ വരുന്ന കാര്യങ്ങള്‍ സത്താറിനെ പോലുള്ളവര്‍ പറയുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ട്. ഇങ്ങനെയൊരു വ്യക്തിയെ അനാവശ്യ വിവാദത്തില്‍പ്പെടുത്തി ക്രൂശിക്കാന്‍ ശ്രമിക്കുന്നത് ഒരിക്കലും നീതികരിക്കാന്‍ കഴിയില്ല. നന്മയെ കാണാനും അതിനെ പ്രോത്സാഹിപ്പിക്കാനുമാണ് നല്ല മനസ്സുള്ളവര്‍ ശ്രദ്ധിക്കേണത്.

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയാണ് ലേഖകന്‍.


 | ഫായിസ് വി.കെ കൊടക്കാട് | 

സമീപകാലത്ത് ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ ഒന്നായിരുന്നു തുർക്കിയിലെ ഹഗിയ സോഫിയയുടെ മ്യൂസിയം പദവി റദ്ദാക്കി കൊണ്ടുള്ള കോടതി വിധിയും തുടർന്ന് പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ ഹഗിയ സോഫിയയെ മുസ്ലിം ആരാധനാലയമായി പ്രഖ്യാപിച്ചതും. ഇത്തരമൊരു ചരിത്ര നടപടിയുടെ ഭാഗമായി തുർക്കിയും ഉർദുഗാനും വിവിധ രാജ്യങ്ങളുടെ വിമർശനങ്ങൾക്കും ലോകനേതാക്കളുടെ അതൃപ്തിക്കും വിധേയരായിയെന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. 

പുരാതന ക്രിസ്ത്യൻ കത്രീഡലായ ഹഗിയ സോഫിയയെ മുസ്ലിം ആരാധനാലയമാക്കി മാറ്റിയതിൽ പ്രതിഷേധിച്ച്, ചരിത്രമറിയാതെ വിടുവായത്തം വിളമ്പുന്നവരും ഏറെയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ എന്തും വിളിച്ചു പറയാമെന്ന ധൈര്യത്തിൽ ചില "മതേതരവാദികൾ" ഇതിനെ ബാബരി മസ്ജിദ് കേസിനോട് പോലും കൂട്ടിച്ചേർക്കുന്നുവെന്നത് ഏറെ അതിശയകരം തന്നെ. 

ഹഗിയ സോഫിയയുടെയും തുർക്കിയുടെയും ചരിത്രം അറിയാതെ വെറും ഇസ്ലാമിക വിരോധത്തിൽ നിന്നുമുയരുന്ന വാദഗതികളായേ അത്തരക്കാരുടെ വിമർശനങ്ങളെ നമുക്ക് മനസ്സിലാക്കാനാവൂ. ഹഗിയ സോഫിയയുടെ ചരിത്രം മനസ്സിലാക്കണമെങ്കിൽ പ്രവാചകാഗമനത്തിന് മുമ്പ് തൊട്ടേ തുടങ്ങേണ്ടതുണ്ട്. ഹഗിയ സോഫിയയുടെ ഒരു വിശാലമായ ചരിത്രമാണ് ഈ എഴുത്തിലൂടെ അനാവരണം ചെയ്യുന്നത്...

ബൈസാന്റിയൻ സാമ്രാജ്യവും ഇസ്ലാമും 

പ്രവാചകാഗമനത്തിനു മുമ്പേ നിലവിലുണ്ടായിരുന്ന സാമ്രാജ്യമായിരുന്നു ബൈസാന്റിയൻ സാമ്രാജ്യം. ബോസ്ഫറസ് തീരത്തെ ബൈസാന്റിയയായിരുന്നു ഇവരുടെ ഭരണസിരാകേന്ദ്രം. അക്കാലത്ത് പേർഷ്യയോട് സമാനമായ സാമ്രാജ്യം തന്നെയായിരുന്നു ബൈസാന്റിയൻ സാമ്രാജ്യവും. എ.ഡി 330-ൽ അക്കാലത്തെ ബൈസാന്റിയൻ സാമ്രാജ്യാധിപനായിരുന്ന കോൺസ്റ്റന്റൈൻ ചക്രവർത്തി ബോസ്ഫറസ് കടലിടുക്കിനോട് ചേർന്ന് ഒരു നഗരം സ്ഥാപിക്കുകയും സാമ്രാജ്യ തലസ്ഥാനം അങ്ങോട്ട് മാറ്റുകയും, തന്റെ സ്മരണ നിലനിർത്തുന്നതിനായി പ്രസ്തുത നഗരത്തിന് കോൺസ്റ്റാന്റിനോപ്പിൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 

ഇസ്ലാമിന്റെ വ്യാപന കാലഘട്ടത്തിൽ ഹിർക്കൽ ആയിരുന്നു ബൈസാന്റിയൻ ചക്രവർത്തി. നബി(സ്വ) വിദൂര രാജ്യങ്ങളിലെ രാജാക്കന്മാർക്ക് ഇസ്ലാമിക സന്ദേശമറിയിച്ച് കത്തുകളയച്ച കൂട്ടത്തിൽ ഹിർക്കലിനും അയച്ചിരുന്നു. എന്നാൽ അയാളതിനെ അവഗണിക്കുകയും ഇസ്ലാമിനെതിരെ യുദ്ധ ഭീഷണി മുഴക്കുകയും ചെയ്തുകൊണ്ടേയിരുന്നു. ഹന്തഖ് യുദ്ധയവസരത്തിൽ പ്രവാചകൻ തന്റെ അനുചരരോട് ഇപ്രകാരം പറഞ്ഞു : ഉത്തമനായൊരു നേതാവിന്റെ കീഴിൽ മഹത്തായൊരു സൈന്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കുക തന്നെ ചെയ്യും. ഇമാം അഹമ്മദ് (റ ) അടക്കമുള്ളവർ ഇത് റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. 

ഖലീഫ മുആവിയ(റ) യുടെ കാലത്താണ് (ഹിജ്റ 52, എ.ഡി 672) ആദ്യമായൊരു മുസ്ലിം സൈന്യം കോൺസ്റ്റാന്റിനോപ്പിൾ ലക്ഷ്യമാക്കി നീങ്ങുന്നത്. എന്നാൽ നിരാശയായിരുന്നു ഫലം. ദിനേനെ അംഗബലം കുറഞ്ഞു കൊണ്ടിരുന്ന മുസ്ലിം സൈന്യം വൈകാതെ തന്നെ തിരിച്ചു മടങ്ങേണ്ടി വന്നു. തുടർന്നു വന്ന അനവധി മുസ്ലീം ഭരണാധികാരികൾ കോൺസ്റ്റാന്റിനോപ്പിൾ ലക്ഷ്യമാക്കി പടയോട്ടം നടത്തിയിട്ടുണ്ട്. പക്ഷേ, അവർക്കാർക്കും കോൺസ്റ്റാന്റിനോപ്പിളിനു മേൽ ഭീതിയുടെ നിഴൽ പോലും വീഴ്ത്താനായില്ല.

ഹഗിയ സോഫിയ; ചരിത്രപഥങ്ങളിലൂടെ... 

കോൺസ്റ്റാന്റിനോപ്പിൾ ഒട്ടോമൻ ആധിപത്യത്തിനു കീഴിൽ വരുന്നതിനു മുമ്പേ നിർമ്മിക്കപ്പെട്ടതാണ് പുരാതന ക്രിസ്ത്യൻ കത്രീഡലായിരുന്ന ഹഗിയ സോഫിയ. കോൺസ്റ്റാന്റിനോപ്പിൾ ഭരണാധികാരിയായിരുന്ന കോൺസ്റ്റാന്റിയസ് രണ്ടാമനാണ് ഈ കെട്ടിടത്തിന്റെ ആദ്യ ശില്പി. എ.ഡി 360-ലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പ്രാചീന ലത്തീൻ വാസ്തുകലാശൈലിയിലായിരുന്നു അതിന്റെ നിർമ്മാണം. എ.ഡി 440 ലുണ്ടായ കലാ പരമ്പരകളിൽ ഇതിന്റെ അധികഭാഗവും കത്തിനശിച്ചു. 

തിയോഡോഷ്യസ് രണ്ടാമത്തെ നേതൃത്വത്തിൽ എ.ഡി 405 ഒക്ടോബർ 10 നാണ് തൽസ്ഥാനത്ത് രണ്ടാമത്തെ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്. എ.ഡി 532-ൽ അതും നശിക്കപ്പെട്ടു. പിന്നീട് എ.ഡി 532 നും 537 നുമിടക്ക് ബൈസാന്റിയൻ സാമ്രാജ്യധിപനായിരുന്ന ജെസ്റ്റീനിയനാണ് ഇന്ന് നിലനിൽക്കുന്ന രീതിയിലുള്ള ക്രൈസ്തവ ദേവാലയം നിർമ്മിച്ചത്. 

ശാസ്ത്രജ്ഞനായിരുന്ന ഇസിഡോർ മിലെറ്റസും, ഗണിതജ്ഞനായിരുന്ന അന്തിമിയസുമാണ് ഈ കെട്ടിടത്തിന്റെ ശില്പികൾ. ഗ്രീസ്,സിറിയ,ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത വർണാഭമായ മാർബിൾ പാളികളുപയോഗിച്ചായിരുന്നു നിർമ്മാണം. ആയിരം വർഷത്തോളം ഇത് ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളിയായി നിലനിന്നു.

ഓട്ടോമൻ ആധിപത്യവും 
സുൽത്താൻ മുഹമ്മദുൽ ഫാത്തിഹും

ഉസ്മാനിയ്യ ഖിലാഫത്തിലെ ഏഴാമത്തെ ഭരണാധികാരിയായിരുന്നു സുൽത്താൻ മുഹമ്മദ് ബ്നു മുറാദ് (എ.ഡി 1451-1498). ഇരുപത്തിരണ്ടാം വയസ്സിൽ അധികാരത്തിലെത്തിയ അദ്ദേഹം തുടർന്നുള്ള മൂന്ന് പതിറ്റാണ്ട് കാലം ഭരണം നടത്തി. ആത്മീയമായി വളരെ ഔന്നിത്യം നേടിയ അദ്ദേഹം വളരെ മാതൃകാ യോഗ്യമായ പ്രവർത്തനങ്ങളാണ് തന്റെ ഭരണ കാലത്ത് ചെയ്തു തീർത്തത്. ഒട്ടേറെ മഹത്തായ ഭരണ നേട്ടങ്ങളും പരിഷ്ക്കാരങ്ങളും അദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തിൽ ഉണ്ടായിട്ടുണ്ട്. 

ബൈസാന്റിയൻ സാമ്രാജ്യത്തിന്റെ ഭരണ സിരാ കേന്ദ്രവും ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഉരുക്കു കോട്ടയമായിരുന്ന കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും മഹത്തരമായ ഭരണനേട്ടം. അന്നുവരെ ഇസ്ലാമിന് അപ്രാപ്യ മേഖലയായിരുന്ന  ബൈസാന്റിയൻ സാമ്രാജ്യത്തെ അദ്ദേഹം കീഴടക്കി. ഈ അതുല്യ വിജയമാണ് സുൽത്താൻ മുഹമ്മദിന് അൽ ഫാത്തിഹ് (ജയിച്ചടക്കിയവൻ) എന്ന പേരിൽ ചരിത്ര പ്രസിദ്ധി നേടിക്കൊടുത്തത്. 

കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കണമെന്നത് സുൽത്താൻ മുഹമ്മദിന്റെ ബാല്യം തൊട്ടേയുള്ള ആഗ്രഹമായിരുന്നു. തന്റെ ഗുരുനാഥനായ ശൈഖ് ഹഖ് ശംസുദ്ധീന്റെ (ഹിജ്‌റ 792-863) നിരന്തര പ്രേരണയാണ് അദ്ദേഹത്തിൽ ഇത്തരമൊരാഗ്രഹത്തിന് വഴിവെച്ചത്. "ഉത്തമനായൊരു നേതാവിന്റെ  കീഴിലുള്ള മഹത്തായൊരു  സൈന്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കുമെന്ന പ്രവാചക പ്രവചനത്തിലെ ഉത്തമനായ നേതാവ് നീയാണ്. അത് നിനക്കു മാത്രമേ സാധിക്കുകയുള്ളൂ" എന്ന ഗുരുവിന്റെ വാക്കുകൾ സുൽത്താൻ മുഹമ്മദിന്റെ മനസ്സിൽ ആവേശം ഇരട്ടിയാക്കി.
 
പക്ഷേ, അക്കാലത്ത് ഉസ്മാനിയ ഭരണകൂടത്തിലെ സൈനിക ബലം വളരെ ശുഷ്കമായിരുന്നു. ഭരണത്തിലെത്തിയ ഉടനെ സുൽത്താൻ മുഹമ്മദ് ശ്രദ്ധ ചെലുത്തിയത് സൈനികരെ പുന:സംഘടിപ്പിക്കുന്നതിലും ആയുധ ശേഷി വർദ്ധിപ്പിക്കുന്നതിലുമായിരുന്നു. ആദ്യമായി രണ്ടര ലക്ഷത്തിലധികം ആളുകൾക്ക് സൈന്യത്തിൽ പുതുതായി നിയമനം നൽകി. അവർക്ക് തീവ്ര പരിശീലനവും ഏർപ്പെടുത്തി. 

പിന്നീട് ബോസ്ഫറസ് കടലിടുക്കിൽ യൂറോപ്പിനോട് ചേർന്ന് നിൽക്കുന്ന പ്രദേശത്ത് വലിയൊരു കോട്ട പണിതു. കോൺസ്റ്റാന്റിനോപ്പിളിനെ സഹായിക്കാനെത്തുന്ന യൂറോപ്യൻ ശക്തികളെ തുരത്തിയോടിക്കുക എന്നതായിരുന്നു ഈ കോട്ടയുടെ ലക്ഷ്യം. കൂടാതെ കോൺസ്റ്റാന്റിനോപ്പിളിനെ നേരിടാനായി അത്യുഗ്രൻ സംഹാര ശേഷിയുള്ള വെടിക്കോപ്പുകളും പീരങ്കികളും നിർമ്മിച്ചു. കടലിലൂടെയുള്ള പോരാട്ടത്തിനായി ഒരു നാവികസേനയെയും നാനൂറിലധികം പടക്കപ്പലുകളും നിർമ്മിച്ചു. 
 
ഇത്തരത്തിൽ സർവ സന്നാഹങ്ങളുമൊരുക്കിയ ശേഷം മാത്രമാണ് സുൽത്താൻ യുദ്ധത്തിനായി പുറപ്പെടുന്നത്. എ.ഡി 1453 ഏപ്രിൽ 6 വ്യാഴാഴ്ച സൈനികരെയെല്ലാം ഒരുമിച്ചു കൂട്ടി സുൽത്താൻ ഒരു പ്രഭാഷണം നടത്തി. പ്രസ്തുത പ്രഭാഷണത്തിൽ ശത്രുക്കളോട് ചെയ്യുന്ന ധർമ്മ സമരത്തിന്റെ  മഹത്വങ്ങളും, രക്തസാക്ഷികൾക്ക് ലഭിക്കുന്ന പാരത്രിക നേട്ടങ്ങളുമെല്ലാം പ്രതിപാദിച്ചു. തുടർന്ന് പ്രവാചക പ്രവചനവും അദ്ദേഹം തന്റെ സൈനികരെ ഓർമിപ്പിച്ചു. സുൽത്താന്റെ പ്രഭാഷണം ശ്രവിച്ച് ആവേശഭരിതരായ മുസ്ലിം സൈന്യം എന്തിനും സന്നദ്ധരായി. 

അങ്ങനെയാണ് മുസ്ലിം സൈന്യം യുദ്ധമാരംഭിക്കുന്നത്. ബൈസാന്റിയൻ സാമ്രാജ്യത്തെ ദിവസങ്ങളോളം ഉപരോധിച്ചിട്ടും അവർക്കെതിരെ ഒന്നും ചെയ്യാൻ മുസ്ലിം സൈന്യത്തിനായില്ല. കാരണം, കപ്പലുകൾക്ക് പ്രവേശിക്കാനാവാത്ത വിധം ബലവത്തായ ചങ്ങലകൾ കൊണ്ട് നഗരത്തിലേക്കുള്ള മുഴുവൻ കവാടങ്ങളും അവർ അടച്ചു വെച്ചിരുന്നു. അങ്ങനെ കപ്പൽ മാർഗം കോൺസ്റ്റാന്റിനോപ്പിളിലേക്കുള്ള വഴി ഇല്ലാതായി. നാവികപ്പടയില്ലാതെ യുദ്ധവും അസാധ്യമാണ്. 

ഈയവസരത്തിൽ  സൈനിക കമാൻഡർമാർ തിരിച്ചു മടങ്ങാൻ സുൽത്താനെ നിർബന്ധിച്ചു. എന്നാൽ സുൽത്താൻ അതിന് ഒരുക്കമായിരുന്നില്ല. ദിവസങ്ങൾ നീണ്ട ആഴത്തിലുള്ള ചിന്തകൾക്ക് ശേഷം സുൽത്താൻ ഒരു മാർഗ്ഗം കണ്ടെത്തി. കപ്പലുകൾ കരയിലൂടെ കൊണ്ടുപോയി ഖർനു ദഹബിൽ നങ്കൂരമിടാമെന്ന വിചിത്ര തീരുമാനത്തിൽ സുൽത്താൻ എത്തിച്ചേർന്നു. മൂന്നു മൈൽ അകലെയുള്ള ഖർനു ദഹബിലേക്ക് കരമാർഗ്ഗം കപ്പലോട്ടാനും സുൽത്താൻ വഴി കണ്ടെത്തി. 

മുസ്ലിം സൈന്യത്തിന്റെ താൽക്കാലികമായ പിൻമാറ്റം കോട്ടയ്ക്കുള്ളിലെ ശത്രുക്കളിൽ ഉത്സവ ലഹരി നിറച്ചു. അവർ ആ രാത്രി മദ്യപിച്ച് മതിമറന്ന് ആഘോഷിച്ചു ബോധരഹിതരായി കിടന്നുറങ്ങി. അതേ രാത്രിയിൽ സുൽത്താൻ മുഹമ്മദിന്റെ സൈന്യം കരയിലൂടെ കപ്പലോട്ടുക എന്ന മഹാത്ഭുതം സൃഷ്ടിച്ചു. ഖർനു ദഹബിലേക്കുള്ള കല്ലും മുള്ളും നിറഞ്ഞ ദുർഘടമായ പാത അവർ നിരപ്പാക്കിയെടുത്തു. പിന്നീട് ആ പാതയിൽ മരത്തടികളും പലകകളും നിരത്തി. തുടർന്ന്, ആ മരത്തടികളിൽ മൃഗങ്ങളുടെ നെയ്യും കൊഴുപ്പുമെല്ലാം പുരട്ടി മിനുസപ്പെടുത്തി. മിനുസമാക്കപ്പെട്ട ആ മരത്തടികളുടെ മുകളിലൂടെ കപ്പലുകൾ ഉന്തിയും വലിച്ചുമെല്ലാം അവർ ഖർനു ദഹബ് തീരത്തെത്തിച്ചു. 

ബൈസാന്റിയൻ സൈന്യം സമുദ്രത്തിൽ വിരിച്ച ചങ്ങലകൾക്ക് ഒരു ഇളക്കവും  തട്ടാതെ സുൽത്താൻ മുഹമ്മദിന്റെ  സൈന്യം എ.ഡി 1453 മെയ്‌ 29 ന് കോൺസ്റ്റാന്റിനോപ്പിൾ തീരത്ത് നങ്കൂരമിട്ടു. വളരെ സുരക്ഷിത ബോധത്തോടെ ഉറങ്ങിയ ശത്രു സൈന്യം മുസ്ലിം സൈന്യത്തെ കണ്ട് ഞെട്ടിവിറച്ചു. അവർ പ്രതിരോധിക്കാൻ പോലും മുതിർന്നില്ല. 24 വയസ്സുകാരനായ ആ മുസ്ലിം യുവാവിന് മുന്നിൽ കോൺസ്റ്റാന്റിനോപ്പിൾ മഹാനഗരം കീഴടങ്ങി. 

 ഭയപ്പാടിൽ സമനില തെറ്റി ചിതറിയോടിയ നഗരവാസികൾക്കെല്ലാം സുൽത്താൻ നിരുപാധികം മാപ്പു നൽകി. അവരെ ആക്രമിക്കാനോ പ്രതികാരം ചെയ്യാനോ സുൽത്താൻ മുതിർന്നില്ല. ഇത്തരത്തിലുള്ള യുദ്ധ മുറയിലൂടെയാണ് സുൽത്താൻ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയത്. അങ്ങനെയാണ് കോൺസ്റ്റാന്റിനോപ്പിളിൽ അഥവാ ആധുനിക തുർക്കിയിൽ ഓട്ടോമൻ ആധിപത്യം നിലവിൽ വരുന്നത്. 


ഹഗിയ സോഫിയ വിലക്കു വാങ്ങുന്നു... 

1453-ൽ സുൽത്താൻ മുഹമ്മദുൽ ഫാതിഹ് കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയതോടെയാണ് തുർക്കിയിൽ ഓട്ടോമൻ ആധിപത്യത്തിന് തുടക്കം കുറിക്കുന്നത്. സുൽത്താൻ  മുഹമ്മദുൽ ഫാതിഹ് കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയപ്പോൾ ക്രിസ്ത്യാനികളിൽ നിന്നും വിലകൊടുത്തു വാങ്ങി മസ്ജിദായി വഖഫ് ചെയ്ത കെട്ടിടമാണ് ഹഗിയ സോഫിയ എന്ന് വിവിധ ചരിത്ര രേഖകളിൽ നിന്ന് മനസ്സിലാക്കാം. ആ ചരിത്ര രേഖകൾ ശരി വെച്ച് കൊണ്ട് തന്നെയാണ് 2020 ജൂലൈയിൽ തുർക്കി കോടതി ഹഗിയ സോഫിയയെ മുസ്ലിം ആരാധനാലയമാക്കാൻ അനുവാദം നൽകിയത്. 

കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതിന്റെ മൂന്നാം ദിവസം സുൽത്താൻ മുഹമ്മദ് ഓർത്തഡോക്സ് സഭയുടെ അധ്യക്ഷൻ പത്രിയാർക്കീസ് ഗ്രേനേഡിയസ് സ്‌കൊളാരിയസ് ബാവയുടെ സന്നിധിയിൽ അനുരഞ്ജന ചർച്ച നടത്തിയത് ചരിത്രത്തിൽ വ്യക്തമാണ്. പരിശുദ്ധ പിതാവിന്റെ സ്ഥാനമാനങ്ങളും സഭയുടെ പ്രവർത്തന സ്വാതന്ത്ര്യവും ഉറപ്പുനൽകിയ സുൽത്താൻ ആരെയും ബലം പ്രയോഗിച്ച് മതപരിവർത്തനം നടത്താൻ അനുവദിക്കില്ലെന്നും ഉറപ്പുനൽകി. പകരമായി ഹഗിയ സോഫിയയുടെ ഉടമസ്ഥാവകാശം സുൽത്താന് നൽകണമെന്നും ആവശ്യപ്പെട്ടു. അപ്രകാരം, പള്ളിയുടെ ഒരു ഭാഗം ക്രൈസ്തവർക്കും ബാക്കിയുള്ളത് മുസ്ലീങ്ങൾക്കും നൽകിയതായി കരാറുണ്ടാക്കി. സുൽത്താൻ മുഹമ്മദിന്റെ മരണം വരെ അങ്ങനെ ഒരേ പള്ളിയിൽ തന്നെ നമസ്കാരവും കുർബാനയും നടന്നു ( Christians and Jews in the Ottoman empire, by Braude and Benjamin - page-69-70). 

എ.ഡി 1600-ൽ മാത്രമാണ് ഹഗിയ സോഫിയയുടെ എതിർഭാഗത്ത് (ഗോൾഡൺ ഹോൺ പ്രദേശം) ഫെനീയറിൽ ഓർത്തഡോക്സ് സഭ പുതിയ ആസ്ഥാന ദേവാലയം നിർമ്മിച്ച് ഭരണ പ്രവർത്തനം അവിടേക്ക് മാറ്റിയത്. അതുവരെ അവരുടെ ആസ്ഥാനം ഹഗിയ സോഫിയ തന്നെയായിരുന്നു. സുൽത്താൻ മുഹമ്മദോ പിൻഗാമികളോ ഒരു വിധത്തിലും അവരെ തടസ്സപ്പെടുത്തിയിട്ടില്ല. ഓർത്തഡോക്സ് സഭ പുതിയ പള്ളി പണിതപ്പോൾ ഹഗിയ സോഫിയ പൂർണ്ണമായ മസ്ജിദാക്കി മാറ്റി. അതാണ് ചരിത്രം.

എന്തുകൊണ്ട് ഹഗിയ സോഫിയ ? 

മറ്റു മതങ്ങളുടെ ആരാധനാലയങ്ങൾ പള്ളി യാക്കുന്നത് മുസ്ലീങ്ങളുടെ സംസ്കാരമല്ല. പ്രത്യേകിച്ച് തുർക്കികൾ അത് തീരെ ചെയ്യുകയുമില്ല. അതിപുരാതനമായ അനേകം ക്രിസ്ത്യൻ ദേവാലയങ്ങൾ തുർക്കിയിൽ ഇന്നും നില നിൽക്കുന്നുണ്ട്. ചുരുക്കത്തിൽ അന്യമതസ്ഥരുടെ ദേവാലയങ്ങൾ ബലം പ്രയോഗിച്ച് നേടിയെടുക്കാൻ മുസ്ലീങ്ങൾ ഒരിക്കലും ശ്രമിച്ചിട്ടില്ല. 

കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയ ശേഷം സുൽത്താൻ മുഹമ്മദ് പള്ളിയായി പരിവർത്തിപ്പിച്ച ഏക ക്രിസ്ത്യൻ ദേവാലയമാണ് ഹഗിയ സോഫിയ. അതും അക്കാലത്തെ ഓർത്തഡോക്സ് സഭാധ്യക്ഷൻ പാത്രിയർക്കീസ് ബാവയുമായുള്ള അനുരഞ്ജന ചർച്ചക്ക് ശേഷം ഓട്ടോമൻ തുർക്കിയിൽ സഭക്ക് സമ്പൂർണ്ണ മതസ്വാതന്ത്ര്യം അനുവദിച്ച ശേഷം ഹഗിയ സോഫിയ വിലകൊടുത്തുവാങ്ങി പള്ളിയായി വഖഫ് ചെയ്തതായി ചരിത്രത്തിൽ വ്യക്തമായി കാണാം.
 
പക്ഷേ, അതിന് മതപരമായ കാരണങ്ങൾക്കപ്പുറം രാഷ്ട്രീയപരമായ കാരണങ്ങളാണുണ്ടായിരുന്നത്. ഹഗിയ സോഫിയ കേവലം ഒരു ക്രിസ്ത്യൻ ദേവാലയം മാത്രമായിരുന്നില്ല. റോമാ സാമ്രാജ്യത്തിന്റെ  ചിഹ്നം തന്നെയായിരുന്നു. റോമൻ ചക്രവർത്തിമാർ തങ്ങളുടെ മതപരവും രാഷ്ട്രീയപരവുമായ രാജ്യ ശാസനകൾ പുറപ്പെടുവിച്ചത് ഹഗിയ സോഫിയയിൽ  നിന്നുമായിരുന്നു. ഓർത്തഡോക്സ് സഭയുടെ ആഗോള ആസ്ഥാനമെന്ന നിലയിൽ യേശുവിന്റെ തിരുനോട്ടം ലഭിക്കുന്ന ദേവാലയമാണ് ഹഗിയ സോഫിയ എന്ന വിശ്വാസം യൂറോപ്പിലാകെ പ്രസ്തുത ദേവാലയത്തിനൊരു വിശുദ്ധ പരിവേഷം നൽകി. അതിന്റെ സേവകരായ തങ്ങളെ ഒരു ശക്തിക്കും അതിജയിക്കാനാവില്ലെന്ന അന്ധമായ വിശ്വാസം കോൺസ്റ്റാന്റിനോപ്പിളിലെ ക്രിസ്ത്യാനികൾക്കിടയിലുണ്ടായിരുന്നു. 

യൂറോപ്പിനു മേൽ ആധിപത്യം നേടണമെങ്കിൽ മുസ്ലീങ്ങളെ കൂടുതൽ മാനസികമായി ശക്തരാക്കണമെന്ന ബോധ്യമുള്ള സുൽത്താൻ ഹഗിയ സോഫിയയെ ക്രിസ്ത്യാനികളിൽ നിന്ന് തന്റെ സ്വകാര്യ സ്വത്തായി വാങ്ങുകയായിരുന്നു. മുസ്ലീങ്ങൾക്കു മേൽ എത്രയോ കുരിശുയുദ്ധങ്ങൾ പ്രഖ്യാപിക്കപ്പെട്ട അതിന്റെ അങ്കണത്തിൽ നിന്ന് ബാങ്ക് വിളിയുയരുന്നത് ഒരുതരം ഐഡിയോളജി കൽ വിജയമാണ്. യൂറോപ്പിനു മേൽ ആധിപത്യം ഉറപ്പിക്കാൻ സുൽത്താൻ മുഹമ്മദിന് അത്  അനിവാര്യമായിരുന്നു. 

കമാൽ പാഷയും റിപ്പബ്ലിക്കൻ തുർക്കിയും

തുർക്കിയിലെ ഓട്ടോമൻ ആധിപത്യ കാലത്ത് ഹഗിയ സോഫിയ ഇസ്ലാമിന്റെ ഏറ്റവും പ്രൗഢിയുള്ള ചിഹ്നങ്ങളിലൊന്നായി മാറി. മുസ്ലീങ്ങൾ അഞ്ചു നൂറ്റാണ്ടു കാലത്തോളം അതിൽ നമസ്കരിച്ചു. എന്നാൽ ഒന്നാം ലോക മഹാ യുദ്ധത്തോടെ തുർക്കിയുടെ രാഷ്ട്രീയ ചരിത്രം മാറിമറിഞ്ഞു. സുൽത്താനേറ്റ് റിപ്പബ്ലിക്കിനു വഴിമാറി. അതോടെ,  തുർക്കിയുടെ ഇസ്ലാമിക ശോഭ തന്നെ അണയാൻ തുടങ്ങി. എന്തിനേറെ, ഇസ്ലാമിന് വേണ്ടി പടപൊരുതിയ സുൽത്താൻമാർ നമസ്കരിച്ച പള്ളിയിൽ അറബി ഭാഷയിൽ ബാങ്ക് വിളിക്കാൻ അനുമതി നൽകിയതിന്റെ  പേരിൽ പ്രധാനമന്ത്രി അദ്നാൻ മെൻദിരിസിനെ തൂക്കിലേറ്റുക വരെ ചെയ്തു. 

1929 മുതൽ ഹഗിയ സോഫിയയിൽ നിസ്കാരം നിരോധിച്ചു. 1935-ൽ മുസ്തഫ കമാൽ പാഷ അത്താതുർക്ക് ഹഗിയ സോഫിയയെ ഒരു മ്യൂസിയമാക്കി മാറ്റുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധങ്ങളുണ്ടായെങ്കിലും തുർക്കികൾ അക്കാലത്ത് നേരിടേണ്ടി വന്ന പ്രതിസന്ധികളുമായി താരതമ്യം ചെയ്യുമ്പോൾ ഹഗിയ സോഫിയയുടേത് അത്ര പ്രാധാന്യമുള്ളതായിരുന്നില്ല. അങ്ങനെയാണ് അത്താതുർക്ക് ഹഗിയ സോഫിയ മ്യൂസിയമാക്കി മാറ്റുന്നത്. ഹഗിയ സോഫിയയുടെ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് യുനെസ്കോ അവരുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

2020 ജൂലൈ ; ഉർദുഗാന്റെ ചരിത്ര നടപടി

ഒട്ടോമൻ ആധിപത്യത്തിന് ശേഷം തുർക്കിയിൽ നിലവിൽവന്ന റിപ്പബ്ലിക് ആധിപത്യം രാജ്യത്തെ മുസ്ലിം സംസ്കാരത്തെയും പാരമ്പര്യത്തെയും നാമാവശേഷമാക്കാനാണ് ശ്രമിച്ചത്. മുസ്തഫ കമാൽ അത്താതുർക്കും പിൻഗാമികളും അത്തരത്തിലുള്ള ഭരണമാണ് തുർക്കിയിൽ നടത്തിയത്. എന്നാൽ പിന്നീട് തുർക്കികൾക്കിടയിൽ  ഇസ്ലാമികത വീണ്ടും ഉയർന്നു തുടങ്ങി. അത്താ തുർക്ക് തുർക്കികളോട് ചെയ്ത ഏറ്റവും വലിയ വഞ്ചന.
 ഹഗിയ സോഫിയയെ മ്യൂസിയമാക്കി മാറ്റിയതാണെന്നവർ  തിരിച്ചറിയാൻ  തുടങ്ങി. അങ്ങനെയാണ് ഹഗിയ സോഫിയക്ക് വേണ്ടിയുള്ള മുറവിളികൾ തുർക്കിയിൽ ഉയർന്നു തുടങ്ങിയത്. 

2019-ൽ പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ അതിന് അനുകൂല സൂചനകൾ നൽകി. ഒടുവിൽ 2020 ജൂലൈയിൽ തുർക്കി കോടതി ഹഗിയ സോഫിയയുടെ വഖഫ് രേഖകൾ ശരിവെച്ച് അതിന്റെ മ്യൂസിയം പദവി റദ്ദാക്കുകയും മുസ്ലിം ആരാധനാലയമാക്കി മാറ്റാൻ അനുമതി നൽകുകയും ചെയ്തു. തുടർന്ന് തുർക്കി സ്റ്റേറ്റ് കൗൺസിൽ പള്ളി തുറക്കാൻ തീരുമാനിക്കുകയും പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ അതിനെ പിന്തുണക്കുകയും ചെയ്തു. അങ്ങനെ 85 വർഷത്തിനുശേഷം ബാങ്ക് വിളിച്ച് ഔദ്യോഗികമായി ഹഗിയ സോഫിയ തുറന്നു. 

 തുർക്കിയുടെ ഈ ചരിത്ര നീക്കത്തിൽ യൂറോപ്യൻ യൂണിയനും അമേരിക്കയും ഗ്രീസുമൊക്കെ കടുത്ത പ്രതിഷേധമാണ് അറിയിച്ചിട്ടുള്ളത്. ആഗോളതലത്തിൽ തുർക്കിയെയും അതിന്റെ മതേതര മുഖത്തെയും ഹഗിയ സോഫിയ വലിയ രീതിയിൽ സ്വാധീനിക്കുമെന്നതിൽ തെല്ലും സംശയിക്കേണ്ടതില്ല..

 | ഡോ. മുസ്തഫ ദാരിമി കരിപ്പൂര്‍ | 

ഇസ്ലാമിന്റെ ശത്രുക്കളാകുന്ന ചില സ ത്യനിഷേധികളും ഇസ്ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ചില പു ത്തന്‍ വാദികളും പറയുകയും പ്രചരിപ്പിക്കു കയും ചെയ്യുന്ന ഒരു തെളിവു മില്ലാത്ത വാദമാണ് മുസ്ലീംകള്‍ക്ക് ഹദീസ് നഷ്ടപ്പെട്ടെന്ന വാദം. ഈ വാദം കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് ഇസ്‌ലാമിലെ വിശ്വാസ-അനുഷ്ഠാന-ആചാരങ്ങള്‍ പ്രമാണ ബന്ധിതമല്ലെന്ന് വരുത്തിത്തീര്‍ക്കാനാണ്. 

ഖേദകരമെന്ന് പറയട്ടെ സുന്നീ പണ്ഡിതന്മാരില്‍ ചിലരും മുന്‍ഗാമികളാകുന്ന മുജ്തഹിദുകളായ ഇമാമുമാര്‍ക്ക് ലഭിച്ച ഹദീസുകളില്‍ നിന്ന് മഹാഭൂ രിഭാഗവും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വാദിക്കുന്നു. അത് കൊണ്ട് തന്നെ കര്‍മ്മ ശാസ്ത്രത്തില്‍ ഇജ്തിഹാദ് ചെയ്യാനാവശ്യമായ ഹദീസുകള്‍ ഇന്ന് ലഭ്യമല്ലെന്നും കാലാന്തരത്തില്‍ അവയില്‍ മഹാഭൂരിഭാഗവും നഷ്ടപ്പെട്ടെന്നും അവര്‍ വാദിക്കുന്നു. ഇത് വസ്തുതക്ക് നിരക്കാത്ത വാദമാണ്. ഇതിന് അവര്‍ ചൂണ്ടിക്കാണിക്കുന്ന ന്യായങ്ങള്‍ നമുക്ക് വിലയിരുത്താം.
 
ബഹു മാനപ്പെട്ട അഹ്മദ് ബ്‌ന് ഹന്‍ബല്‍ (റ) വിന് 12 ലക്ഷം ഹദീസുകള്‍ ലഭിച്ചിരുന്നു. അത് പോലെ പലമുന്‍കാല മു ജ്ത ഹിദു കള്‍ക്കും 10 ലക്ഷവും അതിന് താഴെയും മുകളിലുമായൊക്കെ ഹദീസുകള്‍ ലഭിച്ചിരുന്നു എന്ന് അവരെതൊട്ട് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന്‌ ലഭ്യമായ ഹദീസിന്റെ എല്ലാ ഗ്രന്ഥങ്ങളിലും കൂടെ പരിശോധിച്ചാല്‍ സ്വഹീഹും ഹസനും ളഈഫും മൗളൂഉം എല്ലാം കൂടെ പരിഗണിച്ചാല്‍ തന്നെ അമ്പതിനായിരത്തില്‍ താഴെ ഹദീസുകളേ ലഭ്യമായിട്ടുള്ളൂ. അത് കൊണ്ട് പത്ത് ലക്ഷത്തില്‍പരം ഹദീസകളില്‍ നിന്ന് ഇന്ന് ഗ്രന്ഥങ്ങളില്‍ വിരചിതമായ വ അല്ലാത്ത മഹാഭൂരിഭാഗവും നഷ്ടപ്പെട്ടു എന്നും അത് കൊണ്ട് തന്നെ മുജ്തഹിദുകളായ ഇമാമു മാര്‍ക്ക് ലഭിച്ച ഹദീസു കള്‍ സിംഹഭാഗവും നമുക്ക് ലഭിക്കാത്തത് കൊണ്ട് ഇന്ന് ഇജിതിഹാദിന് (ഗവേഷണം) സാധ്യമല്ല എന്നും ഇവര്‍ പറയുന്നു. അഥവാ ഇന്ന് ഇജ്തിഹാദിന് സാധിക്കാത്തതിന് പല കാരണങ്ങളും ഉള്ളതില്‍ ഒരു പ്രധാന കാരണമാണ് ആവശ്യമായ  ഹദീസുകള്‍ ലഭിക്കായ്മ.

ലക്ഷക്കണക്കിന് ഹദീസുകള്‍ മുന്‍ ഇമാമുമാര്‍ക്ക് ലഭിച്ചിരുന്നതിന്റെ കണക്കിനെ കുറിച്ച്‌ പണ്ഡിതന്മാര്‍ എന്ത് പറയുന്നു എന്ന് നോക്കാം. ബഹുമാനപ്പെട്ട ഇമാം ബുഖാരി (റ) അവരുടെ സ്വഹീഹുല്‍ ബുഖാരിയെ കുറിച്ച്‌ ഞാന്‍ ഒരു ലക്ഷം സ്വഹീഹായ ഹദീസും രണ്ട് ലക്ഷം ളഈഫായ ഹദീസും മനഃപാഠമാക്കി എന്നും അതില്‍ നിന്നാണ് ഞാന്‍ എന്റെ ഗ്രന്ഥം രചിക്കുന്നതെന്നും പറഞ്ഞതിനെക്കുറിച്ച് മിര്‍ഖാത്തില്‍ പറയുന്നത് കാണുക: ആ പറഞ്ഞതിനര്‍ത്ഥം വ്യത്യസ്ത പരമ്പര പരിഗണിച്ചാണത്. അതോടൊപ്പം ആവര്‍ത്തനവും പരിഗണിച്ച്. കൂടാതെ സ്വഹാബ ത്തിന്റെയും താബിഉകളുടെയും അവരെല്ലാത്തവരുടെയും ആസാറുകളെയും അവരുടെ ഫത്‌വകള്‍ തുടങ്ങിയവയും പരിഗണിച്ചാണ് അത്. മേല്‍ പറയപ്പെട്ടവയുടെ മേലിലെല്ലാം മുന്‍ഗാമികള്‍ ഹദീസ് എന്ന് പറഞ്ഞിരുന്നു. (മിര്‍ഖാത്ത് 1-15) 
قال البخاري: واحفظ مائة الف حديث صحيح ومائتي الف غير صحيح، اي باعتبار كثرة طرقها مع عدد المكرر، والمعروف، وآثار الصحابة، والتابعين، وغيرهم، وفتاويهم مما كان السلف يطلقها علي كله حديثا - مرقاة ١٥-١-

ആറ് ലക്ഷം ഹദീസിന്റെ സ ത്തയില്‍ നിന്നാണ് ഇമാം ബുഖാരി സ്വഹീഹുല്‍ ബുഖാരി ക്രോഡീകരിച്ചതെന്ന് പറയുന്നുണ്ട്. മേല്‍ ഉദ്ധരണികളില്‍ നിന്നും മുന്‍ഗാമികളെ തൊട്ട് പറയപ്പെട്ട ലക്ഷങ്ങളുടെ കണക്കുകള്‍ വന്നതിന് കാരണം താഴെ പറയപ്പെട്ടവയാണ്.

1. വ്യത്യസ്ത പരമ്പരകളിലൂടെ ഒരേ ഹദീസിനെ (മത്ന്‍) ഉദ്ധരിക്കപ്പെടുക വഴി ഓരോ പരമ്പരയും പരിഗണിച്ച് വ്യത്യസ്ത എണ്ണമായവ.  ഉദാഹരണമായി;

إنما الأعمال بالنيات

 'എന്ന ഒരു ഹദീസിനെ വ്യത്യസ്ത സ്വഹാബികളെ തൊട്ട് വ്യത്യസ്ത പരമ്പരയിലൂടെ ഉദ്ധരിക്കപ്പെടുകവഴി അത് അനേകം ഹദീസായി പരിഗണിക്കപ്പെട്ടു. ഉദാഹരണമായി ഇമാം ബുഖാരി (റ) വിന് അബൂഹുറൈറ (റ) വിലേക്ക് ഇതേ ഹദീസിന് പത്ത് ഉസ്താദുമാരില്‍ നിന്നായി, അവരുടെ ഉസ്താദുമാരെല്ലാം അബൂ ഹുറൈറ (റ) വരേക്കും മാറ്റമില്ലാതെ ഒരേ ആളകളായാല്‍ പോലും, 10 ഹദീസായി പരിഗണിക്കൂം.

 ഇപ്രകാരം ഇതേ ഹദീസ് വ്യത്യസ്തരായ 10 സ്വഹാബികളിലേക്ക് മേല്‍ പറയപ്പെട്ട പോലെ ഓരോ സ്വഹാബിയിലേക്കും 10 വീതം വ്യത്യസ്ത ഉസ്താദുമാര്‍ മുഖേന നിവേദനം ചെയ്യപ്പെട്ടാല്‍ ഒരേ ഹദീസ്
തന്നെ 100 ഹദീസിന്റെ സ്ഥാനത്താണ്. ഇനി ബുഖാരി ഇമാം മുതല്‍ സ്വഹാബികള്‍ വരെയുള്ള അഞ്ചോ  ആറോ അതിനപ്പുറമോ ഉള്ള മര്‍ത്തബകളില്‍ തന്നെ ഒന്നിലധികം ഉസ്താദുമാര്‍ വരുന്നത് മുഖാന്തിരമുള്ള തഹവ്വുല്‍ (تحول) പരിഗണിക്കുമ്പോള്‍ പിന്നെയും ഹദീസിന്റെ എണ്ണം അധികമാവും.

2.ആവര്‍ത്തനങ്ങളും ഹദീസിന്റെ എണ്ണം കൂടാന്‍ കാരണമാണ്.
3. മൗഖൂഫായ ഹദീസുകള്‍
4. ആസാറു സ്വഹാബ
5. ആസാറു താബിഈന്‍
6.താബിഉകള്‍ അല്ലാത്തവരുടെ ആസാറുകള്‍
7. ഫത്‌വകള്‍

ലക്ഷങ്ങളുടെ കണക്ക് നിരത്തി അത് ഇന്ന് നിലവിലില്ല എന്ന് പറഞ്ഞിട്ടാണല്ലോ ഹദീസ് നഷ്ടപ്പെട്ടു എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. അതിന്റെ സത്യാവസ്ഥ മേല്‍ സൂചിപ്പിച്ചതാകുന്നു. ഫലത്തില്‍ അന്ന് ലഭ്യമായിരിക്കുന്ന എല്ലാ ഹദീസുകളും ഇപ്പോഴും ഹദീസിന്റെ കിതാബുകളില്‍ പറയപ്പെടുക വഴി ലഭ്യമായിരിക്കുന്നു. നബി തങ്ങള്‍ പറഞ്ഞ ഏതെങ്കിലും തരത്തിലുള്ള ഹദീസുകള്‍ നമുക്ക് ലഭിക്കാത്തതുണ്ടോ?

ഈ ചോദ്യത്തിനുത്തരം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം ദീനിന്റെ അഹ്കാമും ശരീഅത്തുമായി ബന്ധപ്പെട്ട ഹദീസുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ സ്വഹാബത്ത് മുതല്‍ ഹദീസ് ക്രോഡീരണം പൂര്‍ത്തിയായ കാലം വരെ യുള്ള പണ്ഡിതന്മാര്‍ വളരെ ശ്രദ്ധിച്ചിരുന്നു. അത് നഷ്ടപ്പെടുത്തരുതെന്നതിന് നബിയുടെ ഹദീസുകളിലും മഹാന്മാരുടെ ഉദ്ധരണികളിലും നിരവധി തെളിവുകളുണ്ട്. അഥവാ തബ്‌ലീഗ് ചെയ്യല്‍ നിര്‍ബന്ധമായത്, നിര്‍ബന്ധമില്ലാത്തത് എന്നിങ്ങനെ രണ്ട് വിഭാഗം ഹദീസുകളുണ്ട്. നിര്‍ബന്ധമായത് ഒരു ഹദീസ് പോലും നഷ്ടപ്പെടാതിരിക്കാന്‍ മുന്‍കാല പണ്ഡിതന്മാര്‍ വളരെ കണിശമായും ശ്രദ്ധിച്ചു.

റിപ്പോര്‍ട്ട് ചെയ്യല്‍ നിര്‍ബന്ധമില്ലാത്ത ഇനം ഹദീസുകള്‍ എന്നതില്‍ പണ്ഡിതന്മാര്‍ എണ്ണിയത് താഴെ വിവരിച്ചവയാണ്.

1. ഇന്ന ഇന്ന വ്യക്തികള്‍ മുനാഫിഖാണെന്ന് നബി തങ്ങള്‍ ചില സ്വഹാബികള്‍ക്ക് അറിയിച്ച ഹദീസുകള്‍, അത് ആ വ്യക്തിയുടെ കാലത്തേക്ക് മാത്രം ബന്ധപ്പെട്ട ഹദീസുകളായതിനാല്‍ പിന്നീട് റിപ്പോര്‍ട്ട് ചെയ്യേ ണ്ട ആവശ്യമില്ല.

2.ഖിയാമത്ത് നാളു മായി ബന്ധപ്പെട്ട ചില ഹദീസുകള്‍.

3. ചില പ്രത്യേക ഫിത്‌ന കളുമായി ബന്ധപ്പെട്ട ഹദീസുകള്‍ (യസീദിന്റെ ഭരണവുമായും മറ്റും ബന്ധപ്പെട്ടവ ഉദാഹരണം) 

4.അക്രമികളാകുന്ന അമീറുമാരുടെ പേരുകള്‍, അവരുടെ അവസ്ഥകള്‍, അവരുടെ ദുഷിച്ച ചൈതികള്‍ മുതലായവ.

മേല്‍ പറയപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കുന്ന ഉദ്ധരണികള്‍ താഴെ ചേര്‍ക്കുന്നു...

ശറഹു മുസ്ലിം; വാള്യം 2, ഹദീസ് നമ്പർ 47,പേജ് 229 :

( مَا مِنْ حَدِيث لَكُمْ فِيهِ خَيْر إِلَّا وَقَدْ حَدَّثْتُكُمُوهُ )
قَالَ الْقَاضِي عِيَاض رَحِمَهُ اللَّه : فِيهِ دَلِيل عَلَى أَنَّهُ كَتَمَ مَا خَشِيَ الضَّرَر فِيهِ وَالْفِتْنَة مِمَّا لَا يَحْتَمِلهُ عَقْل كُلّ وَاحِد ، وَذَلِكَ فِيمَا لَيْسَ تَحْت عَمَل ، وَلَا فِيهِ حَدٌّ مِنْ حُدُود الشَّرِيعَة . قَالَ : وَمِثْل هَذَا عَنْ الصَّحَابَة رَضِيَ اللَّه عَنْهُمْ كَثِير فِي تَرْكِ الْحَدِيث بِمَا لَيْسَ تَحْته عَمَل ، وَلَا تَدْعُو إِلَيْهِ ضَرُورَة ، أَوْ لَا تَحْمِلهُ عُقُول الْعَامَّة ، أَوْ خُشِيَتْ مَضَرَّتُهُ عَلَى قَائِله أَوْ سَامِعه لَا سِيَّمَا مَا يَتَعَلَّق بِأَخْبَارِ الْمُنَافِقِينَ وَالْإِمَارَة  
وَتَعْيِين قَوْم وُصِفُوا بِأَوْصَافٍ غَيْر مُسْتَحْسَنَة وَذَمّ آخَرِينَ وَلَعْنِهِمْ . وَاَللَّه أَعْلَم 

ശറഹു മുസ്ലിം ; വാള്യം 1,പേജ് 241:

( فَأَخْبَرَ بِهَا مُعَاذ عِنْد مَوْته تَأَثُّمًا )
هُوَ بِفَتْحِ الْهَمْزَة وَضَمِّ الْمُثَلَّثَة الْمُشَدَّدَة . قَالَ أَهْل اللُّغَة : تَأَثَّمَ الرَّجُل إِذَا فَعَلَ فِعْلًا يَخْرُج بِهِ مِنْ الْإِثْم . وَتَحَرَّجَ أَزَالَ عَنْهُ الْحَرَج . وَتَحَنَّثَ أَزَالَ عَنْهُ الْحِنْث . وَمَعْنَى تَأَثُّمِ مُعَاذٍ أَنَّهُ كَانَ يَحْفَظ عِلْمًا يَخَاف فَوَاته وَذَهَابه بِمَوْتِهِ فَخَشِيَ أَنْ يَكُون مِمَّنْ كَتَمَ عِلْمًا وَمِمَّنْ لَمْ يَمْتَثِل أَمْر رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ فِي تَبْلِيغ سُنَّته فَيَكُون آثِمًا فَاحْتَاطَ وَأَخْبَرَ بِهَذِهِ السُّنَّة مَخَافَةً مِنْ الْإِثْم وَعَلِمَ أَنَّ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ لَمْ يَنْهَهُ عَنْ الْإِخْبَار بِهَا نَهْي تَحْرِيم

മനാറുൽ  ഖാരി; വാള്യം 1,പേജ് -215

معنى الحديث: يقول أبو هريرة  :حفظت من رسول الله - صلى الله عليه وسلم - وعاءين " 
أي صنفين مختلفين من العلم " فأما أحدهما " وهو علم الشريعة المتعلق لعقائد والأحكام " فبثثته " أي نشرته فيكم وبلغته  لكم. " وأما الآخر " أي وأما الصنف الآخر " فلو بثثته فيكم قطع هذا البلعوم " (٢) أي فلو بلغته وتحدثت به إلى الناس لذبحت ذبح الشاة، والراجح أن هذا العلم هو ما يتعلق باخبار ولاة السوء كيزيد بن معاوية وغيره، وقد كان أبو هريرة  يقول: لو شئت أن أسميهم باسمائهم لفعلت. 
 
ويقول: أعوذ بالله من رأس الستين وإمارة الصبيان، يشير إلى خلافة يزيد، وقد استجيب دعاؤه فمات سنة ٥٩ من الهجرة. الحديث: أخرجه البخاري. 

والمطابقة: في قوله " حفظت من رسول الله - صلى الله عليه وسلم - وعاءين ".ويستفاد من 
احاديث الباب ما يأتي اولا: أن من الأسباب التي تساعد على كثرة حفظ العلم وتحصيله ملازمة العلماء والتفرغ عن الشواغل والانقطاع. 

للدراسة كما كان أبو هريرة  يلزم النبي - صلى الله عليه وسلم - لشبع بطنه، فحفظ ما لا يحفظون، وتفوق على غيره.
ثانيا: أن من الأسباب التي مكنت أبا هريرة من
كثرة الحفظ والتحصيل ما ألقاه النبي  صلى الله عليه وسلم - في ردائه من ذلك الفيض الإلهي
ً المبارك. ثالثا : أن من العلم ما يجب تبليغه وروايته، وهو ما يحتاج الناس إليه من أحكام دينهم ومنه ما لا يجب كأخبار الفتن وأمراء الجور.

കശ്ഫുൽ മുഷ്കിൽ മിൻ ഹദീസി  സ്വഹീഹയ്നി ; വാള്യം 3, പേജ് 535

 وَفِي الحَدِيث الثَّانِي وَالْأَرْبَعِينَ: قَالَ أَبُو هُرَيْرَة: حفظت من رَسُول الله صلى الله عَلَيْهِ وَسلم وعاءين، فَأَما أَحدهمَا فبثثته، وَأما الآخر فَلَو بثثته قطع هَذَا البلعوم)) .
الْوِعَاء: مَا يوضع فِيهِ الشَّيْء.
وبثثته بِمَعْنى نشرته وفرقته. وَالْمرَاد بِهِ الحَدِيث الَّذِي رَوَاهُ.
والبلعوم: مجْرى الطَّعَام.
وَلقَائِل أَن يَقُول: كَيفَ استجاز كتم الحَدِيث عَن رَسُول الله صلى الله عَلَيْهِ وَسلم وَقد قَالَ: ((بلغُوا عني)) وَكَيف يَقُول رَسُول الله صلى الله عَلَيْهِ وَسلم مَا إِذا ذكر قتل رَاوِيه؟ وَكَيف يستجيز الْمُسلمُونَ من الصَّحَابَة الأخيار وَالتَّابِعِينَ قتل من يروي عَن رَسُول الله صلى الله عَلَيْهِ وَسلم؟ فَالْجَوَاب: أَن هَذَا الَّذِي كتمه لَيْسَ من أَمر الشَّرِيعَة؛ فَإِنَّهُ لَا يجوز كتمانها، وَقد كَانَ أَبُو هُرَيْرَة يَقُول: لَوْلَا آيَة فِي كتاب الله مَا حدثتكم، وَهِي قَوْله: {إِن الَّذين يكتمون مَا أنزلنَا من الْبَينَات وَالْهدى} [الْبَقَرَة: 159] فَكيف يظنّ بِهِ أَن يكتم شَيْئا من الشَّرِيعَة بعد هَذِه الْآيَة، وَبعد أَمر رَسُول الله صلى الله عَلَيْهِ وَسلم أَن يبلغ عَنهُ، وَقد كَانَ يَقُول لَهُم: ((ليبلغ الشَّاهِد مِنْكُم الْغَائِب)) . وَإِنَّمَا هَذَا المكتوم مثل أَن يَقُول: فلَان مُنَافِق، وستقتلون عُثْمَان، و ((هَلَاك أمتِي على يَدي أغيلمة من قُرَيْش)) بَنو فلَان، فَلَو صرح بِأَسْمَائِهِمْ لكذبوه وقتلوه.

ഫത്ഹുൽ ബാരി ;വാള്യം 1 പേജ് 208

قال العلماء كره جماعة من الصحابة والتابعين كتابة الحديث واستحبوا أن يؤخذ عنهم حفظا كما أخذوا حفظا لكن لما قصرت الهمم وخشي الأئمة ضياع العلم دونوه وأول من دون الحديث بن شهاب الزهري على رأس المائه بأمر عمر بن عبد العزيز ثم كثر التدوين ثم التصنيف وحصل بذلك خير كثير فلله الحمد

മുഖ്തസറു  തസ്കിറത്തിൽ ഖുർത്വുബി ; പേജ് 22
قال الامام القرطبي وفي هذه الاحاديث دليل علي ان الصحابة كانو يعملون الكوائن الي يوم القيامة لكنهم لم يشيعوها كما اشاعوا احاديث الاحكام المتعلقة باعمال المكلفين ويؤيد ذلك ما رواه البخاري عن ابي هريرة قال حفظت من رسول الله وعائيين اما احدهما فبثثته فيكم واما الآخر فلو بثثته لقطع مني هذا البلعوم اي مجري الطعام واما الفتنة التي تموج موج البحر فهو قول النبي (ص) هلاك امتي علي يدي اغيلمة من سفهاء قريش.

ചുരുക്കത്തില്‍ ന ബി ത ങ്ങളെത്തൊട്ട് ഉദ്ധരിക്കപ്പെട്ട ശരീഅത്തുമായി ബന്ധപ്പെട്ട എല്ലാ ഹദീസുകളും ഇന്ന് ലഭ്യമായ ഹദീസിന്റെ ഗ്രന്ഥങ്ങളില്‍ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. ബഹുമാനപ്പെട്ട ഇമാം ഇബ്‌നു ഹജര്‍ (റ) തുഹ്ഫയില്‍ പറയുന്നത് കാണുക :

وهو اي المجتهد من يعرف من الكتاب والسنة ما يتعلق بالاحكام، وان لم يحفظ ذلك عن ظهر قلب ويكفي اعتماده فيها علي اصل مصحح عنده يجمع غالب احاديث الاحكام كسنن ابي داود اي مع معرفة اصطلاحه وما للناس فيه من نقد ورد فيما يظهر وهو متوقف علي تأسيس قواعد اصولية وحديثية وغيرهما يخرج عليها استنباطه وتعريفاته وهذا التأسيس هو الذي انجز الناس عن بلوغ حقيقة مرتبة الاجتهاد المطلق. - تحفة ١٠-١٠٩

ഇനിയും നിരവധി ഉദ്ധരണികള്‍ ഉണ്ട്. ദൈര്‍ഘ്യം ഭയന്ന് ചുരു ക്കുന്നു. ഇതില്‍ നിന്നും വ്യക്തമായും മനസ്സിലാക്കാം. സുനനു അബൂ ദാവൂദ് പോലോത്ത ഹദീസിന്റെ ഗ്രന്ഥം മതി ഇജ്തിഹാദിനാവശ്യമായ ഹദീസു കള്‍ ലഭിക്കാന്‍. എന്നാല്‍ ഇജ്തിഹാദിനെത്തൊട്ട് കാലങ്ങളായി ജനങ്ങളെ അശക്തരാക്കിയത് അതിനാവശ്യമായ ഉസൂലുല്‍ ഫിഖ്ഹ്, ഉസൂലുല്‍ ഹദീസ് തുടങ്ങിയവ സ്വയം നിര്‍മ്മിക്കാനും സ്വായത്തമാക്കാനും സാധിക്കാത്തതാണ്. അതിന് പല വിജ്ഞാന ശാഖയിലും വലിയ അവഗാഹം ഉണ്ടായതിന് ശേഷം ആ വ്യക്തിക്ക് സ്വന്തമായ ഉസൂലുകള്‍ ഉരുത്തിരിഞ്ഞ് രൂപപ്പെട്ട് അത് പൂര്‍ണ്ണമായും ക്രോഡീകരിച്ച് അത് വെച്ച് ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്, ഖിയാസ് മുതലായവയില്‍ നിന്ന് ഗവേഷണം ചെയ്യണം. 

മേല്‍ പറയപ്പെട്ട ഉസൂലുകള്‍ ക്രോഡീകരിക്കാന്‍ സാധിക്കാത്തതാണ് കാലങ്ങളായി അഗാധ പാണ്ഡിത്യമുള്ള പണ്ഡിതന്മാരെ വരെ ഗവേഷണം ചെയ്യലിനെത്തൊട്ട് അശക്തരാക്കിയത്. അതല്ലാതെ ഹദീസുകള്‍ നഷ്ടപ്പെട്ടത്‌കൊണ്ടല്ല. ആ കാരണം ഒരു പണ്ഡിതനും പറയാത്തതാണ്. വഹാബികളും മറ്റു പുത്തന്‍ വാദികളും ഇജ്തിഹാദ് തങ്ങള്‍ക്ക് സാധിക്കു മെന്ന് വീരവാദം മുഴക്കുന്നത് കൊണ്ടാണ് നിങ്ങള്‍ ഹദീസ് നഷ്ടപ്പെട്ടതെന്ന് പറയുന്നതെങ്കില്‍ നിങ്ങളുടെ ഉദ്ദേശ്യം നല്ലതാണെങ്കിലും നിങ്ങള്‍ പറയുന്ന കാര്യം വാസ്തവവിരുദ്ധമാണ്. കാരണം തുഹ്ഫയില്‍ പറയുന്നത് അബൂദാവൂദിലുണ്ട് ഇജ്തിഹാദിനാവശ്യമായ ഹദീസുകള്‍ എന്നാണ്. 

ബഹുമാനപ്പെട്ട ഇമാം ഗസ്സാലി (റ), ഇമാം ഹറമൈനി (റ), ഇമാം നവവി (റ) പോലെയുള്ള അഗാധ പാണ്ഡിത്യമുള്ളവര്‍ക്ക് സാധിക്കാത്തത് ഇക്കാലത്തെ പാമരന്മാര്‍ക്ക് സാധിക്കുമെന്ന് വാദിക്കുന്നത് വിമാനമുണ്ടാക്കി അത് പറത്താന്‍ കഴിവുണ്ടെന്ന് വാദിക്കുന്ന കൊച്ചു കുട്ടിയുടെ വാദമായി കണ്ടാല്‍ മതി. ഉസൂലുകള്‍ ക്രോഡീകരിക്കല്‍ വിമാനമുണ്ടാക്കുന്നത് പോലെയും അത് പറത്തല്‍ ഉസൂലുകള്‍ വെച്ച് ഇജ്തിഹാദ് ചെയ്യുന്നത് പോലെയുമാകുന്നു. എന്നാല്‍ മേല്‍ പറയപ്പെട്ട കുട്ടി ഉണ്ടാക്കിയത് വിമാനമായിരുന്നു. പക്ഷെ കടലാസ് വിമാനമാണെന്ന് മാത്രം. കടലാസ് വിമാനമുണ്ടാക്കുന്നവരെ പേടിച്ച് വിമാനമുണ്ടാക്കാന്‍ ആവശ്യമായ സാമഗ്രികള്‍ ഇവിടെ ഇല്ല എന്ന് പറയണോ ?

മറ്റൊരു ന്യായം പറയുന്നത് ഹദീസുകള്‍ നഷ്ടപ്പെട്ടാലും കുഴപ്പമില്ല. നമുക്ക് ഫിഖ്ഹ് ക്രേഡീകൃതമായത് കൊണ്ട് ഫലത്തില്‍ ഹദീസ് ഉണ്ട് എന്നാണ്. ഇതിന് മറുപടി ഈ വാദം സുന്നത്ത് ജമാഅത്തിന്റെ ഇമാമു കളോ പ ണ്ഡിതന്മാരോ ആരും പറയാത്തതാണ്. കൂടാതെ ഖുര്‍ആനെ അല്ലാഹു സംരക്ഷിക്കുമെന്ന് ഏറ്റെടുത്തിരിക്കെ ഖുര്‍ആന്‍ വ്യാഖ്യാനമായ ഹദീസ് നഷ്ടപ്പെടലും ഖുര്‍ആന്‍ സംരക്ഷിക്കപ്പെട്ടിട്ടില്ല എന്ന് പറയുന്നതിന് തുല്യമാണ്. കൂടാതെ ഈസാ നബി ഇറങ്ങി വരുമ്പോള്‍ ഇജ്തിഹാദ് ചെയ്യണമെങ്കില്‍ ഹദീസ് വേണ്ടേ. മാത്രമല്ല ഹദീസ് നഷ്ടപ്പെട്ടത് കാരണം ഇജ്തിഹാദ് സാധ്യമല്ല എന്ന് ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല. 

നബി തങ്ങള്‍ മുതല്‍ ക്ക് ഹദീസ് ക്രോഡീകരണ കാലം പൂര്‍ത്തിയാകുന്നത് വരെയുള്ള പണ്ഡിതന്മാരും ഇസ്ലാമിക ഭരണകൂടങ്ങളും കിണഞ്ഞു ശ്രമിച്ചിട്ടും ഹദീസ് നഷ്ടപ്പെട്ടു എന്ന് പറയുന്നത് അംഗീകരിക്കാവതല്ല.
സ്വഹാബാക്കളും മുന്‍ ഗാമികളായ താബിഉകളും അഗാധമായ ഓര്‍മ്മശക്തി കൊണ്ടും ബുദ്ധിശക്തി കൊണ്ടും അനുഗ്രഹീതരായിരുന്നതോടൊപ്പം ആ കാലത്ത് തന്നെ പല മഹാന്മാരും ഹദീസുകള്‍ എഴുതിവെച്ചിരു ന്നു. അതോടൊപ്പം അവര്‍ക്ക് അപാരമായ ഹിഫ്‌ളും ഉണ്ടായിരുന്നു. പിന്നീട് നബി തങ്ങളുടെ എല്ലാ ഹദീസുകളും എഴുതിരേഖപ്പെടുത്തുകയുമുണ്ടായി. 

നബി തങ്ങളുടെ കാലഘട്ടം മുതല്‍ ഹദീസ് ഗ്രന്ഥരചന പൂര്‍ണ്ണമായ കാലഘട്ടം വരെക്കും എല്ലാവരും ശ്രദ്ധാപൂര്‍വ്വം ഇവ്വിഷയം കൈകാര്യം ചെയ്തു കഴിഞ്ഞ സ്ഥിതിക്ക് ശരീഅത്തുമായി ബന്ധപ്പെട്ട ഒരു ഹദീസ് പോലും നഷ്ടപ്പെടാതിരിക്കല ല്ലേ അടിസ്ഥാനം (അസ്ല്‍). കാല്‍ കഴുകി വുളൂഅ് പൂര്‍ണ്ണമായതിന് ശേഷം കൈകഴുകിയോ എന്ന് സംശയിച്ചാല്‍ ആ സംശയ ത്തിന് പ്രസക്തിയില്ലെന്നും വുളൂഅ് പൂര്‍ത്തിയാവലാണ് അസ്ല്‍ എന്നുമാണല്ലോ നിയമം. മാത്രമല്ല മുന്‍ഗാമികളു ടെ മേല്‍ കുറ്റകരമായ അനാസ്ഥ ആരോപിക്കുന്ന വാദവുമാണിത്.

adab media

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget